ഒറ്റപ്പാലം: കണ്ണിയംപുറം തോട്ടിൽ വെള്ളപ്പൊക്കത്തിന് കാരണമായി ഒഴുക്കിന് കുറുകെ കിടന്ന മരങ്ങൾ മുറിച്ചുനീക്കി. നഗരസഭ നിയോഗിച്ച തൊഴിലാളികളാണ് ഞായറാഴ്ച മരവും ശിഖരങ്ങളും മുറിച്ചുമാറ്റിയത്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ ശാന്തി നഗറിൽ അമ്പതിലേറെ വീടുകളിൽ വെള്ളം കയറുകയും തുടർന്ന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റും മാറാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. മരങ്ങളും മറ്റും കിടന്ന് കണ്ണിയംപുറം തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ശാന്തിനഗർ നിവാസികൾ പറഞ്ഞു. ഇവരുടെ ദുരിതം കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭ മരം മുറിക്കാൻ രംഗത്തെത്തിയത്. 2018 ലും 2019ലും സമാനരീതിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ശാന്തിനഗറിലും സമീപ പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറുകയും കുടുംബങ്ങൾ വീട് പൂട്ടി ദിവസങ്ങളോളം മാറി താമസിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.