പത്തനംതിട്ട: സ്‌കൂള്‍ കോളജ് കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ്-എക്സൈസ് പരിശോധന ബസ് സ്റ്റാൻഡിനകത്ത് ശക്തമാക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം. പത്തനംതിട്ട നഗരത്തിലും സ്‌കൂള്‍, ഓഫിസ് പരിസരങ്ങളിലും നിരത്തുകളിലും തെരുവുനായ ശല്യം തടയണമെന്ന് കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടിൽ ആവശ്യപ്പെട്ടു. കുമ്പഴ പത്തനംതിട്ട റോഡില്‍ വലിയ കുളികൾ രൂപപ്പെട്ടത് ഇരുചക്ര വാഹനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടാകുന്നുവെന്ന് ഐ.എൻ.എല്‍ ജില്ല സെക്രട്ടറി ടി. ബിജു മുസ്തഫ ചൂണ്ടിക്കാട്ടി. യോഗത്തിൽ ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി.ജോജി അധ്യക്ഷതവഹിച്ചു. തഹസില്‍ദാര്‍ ആര്‍.കെ. സുനില്‍ പങ്കെടുത്തു. -------- വനിത കമീഷന്‍ സിറ്റിങ് പത്തനംതിട്ട: കേരള വനിത കമീഷന്‍ സിറ്റിങ് ബുധനാഴ്ച പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. ---- ഞങ്ങളും കൃഷിയിലേക്ക് പ്രമാടം: ഞങ്ങളും കൃഷിയിലേക്ക് കോന്നി ബ്ലോക്ക്തല ഉദ്ഘാടനം പ്രമാടം തെങ്ങുംകാവ് ജി.എല്‍.പി.എസില്‍ ബ്ലോക്ക് പ്രസിഡന്‍റ് ജിജി സജി പരിസ്ഥിതിദിനത്തില്‍ തൈനട്ട് നിർവഹിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. നവനിത് അധ്യക്ഷതവഹിച്ചു. കോന്നി കൃഷി അസി. ഡയറക്ടര്‍ ഷിജുകുമാര്‍, കവിത പീതാംബരന്‍, കൃഷി ഓഫിസര്‍ രഞ്ചിത്, സി.ഡി.എസ് ചെയര്‍പേഴ്സൻ ബിന്ദു അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---- ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം പത്തനംതിട്ട: മെഴുവേലി ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗെസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 10ന് രാവിലെ 11ന് ഐ.ടി.ഐയില്‍ ഇന്‍റര്‍വ്യൂ നടത്തും. ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സിയും മൂന്നുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0468 2259952.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.