പത്തനംതിട്ട: പ്രസവത്തെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. ഗുരുതര ചികിത്സപ്പിഴവാണെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. നാരങ്ങാനം മുണ്ടപ്ലാവ് നിൽക്കുന്നതിൽ അവിൻ ആനന്ദിെൻറ ഭാര്യ പത്തനംതിട്ട കനറാ ബാങ്ക് ഉദ്യോഗസ്ഥയായ ആർ.വിദ്യയാണ് (30) മരിച്ചത്. കുഞ്ഞ് സുഖമായിരിക്കുന്നു.
പൂർണ ആരോഗ്യവതിയായിരുന്ന വിദ്യയെ 29നാണ് പ്രസവത്തിന് കൊല്ലത്തെ ഉപാസന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 30ന് ഉച്ചയോടെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. തുടർന്ന് വിദ്യക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. മറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ ശ്രമിച്ചു. അതിനുള്ള ക്രമീകരണം നടക്കുന്നതിനിടെ രാത്രി 8.30ന് രണ്ടാമതും ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ന് ഇലന്തൂർ പരിയാരത്തെ വീട്ടിൽ എത്തിച്ച് ഉച്ചക്ക് രണ്ടിന് സംസ്കരിക്കും. ഭർത്താവ് അവിൻ അഗർത്തല ഒ.എൻ.ജി.സിയിൽ എൻജിനീയറാണ്. രണ്ടര വയസ്സുള്ള ആദ്രിക് അവിൻ മകനാണ്. ചവറ പുതുക്കാട് വിപിൻഭവനത്തിൽ വിജയാധരെൻറയും രമാദേവിയുെടയും മകളാണ് വിദ്യ. വിപിൻ വിജയാധരൻ ഏക സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.