തൃശൂർ: പാറമേക്കാവ് അഗ്രശാല ഹാളിന്റെ ഒന്നാം നിലയിൽ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പൊലീസ്. തീപിടിത്തം നടന്ന സ്ഥലം തൃശൂർ ഈസ്റ്റ് പൊലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ച് പരിശോധന നടത്തി.
പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. ഹാളിലെ സെൻട്രലൈസ്ഡ് എ.സിയിൽനിന്ന് തീപിടിച്ചെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാത്രി എട്ടോടെ നവരാത്രി നൃത്തപരിപാടികൾ നടക്കുന്നതിനിടെയാണ് പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന അഗ്രശാലയിലെ ഒന്നാംനിലയിൽ തീപിടിച്ചത്. തീയും പുകയും പടർന്നതിനെ തുടർന്ന് കാണികളും സംഘാടകരും പരിഭ്രാന്തരായി പുറേത്തക്ക് ഓടിയിരുന്നു. മൂന്നു യൂനിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹാളിന്റെ ഒരു ഭാഗത്ത് കഞ്ഞി വിളമ്പാൻ സൂക്ഷിച്ച പാളപ്പാത്രങ്ങൾ അടക്കം വേഗത്തിൽ കത്തിപ്പടർന്നു.
സംഭവത്തിൽ അട്ടിമറി ആരോപണവുമായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി രംഗത്തെത്തിയിരുന്നു. അട്ടിമറി സംശയിക്കുന്നതായി കാണിച്ച് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.