വർക്കല: രാത്രിയിൽ വീട് ചവിട്ടിത്തുറന്ന് വീട്ടമ്മയെയും മകനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചാവർകോട് വേങ്ങോട് എൽ.പി.എസിന് സമീപം പുത്തൻവീട്ടിൽ അനിൽ (19) ആണ് അറസ്റ്റിലായത്. എട്ടിന് രാത്രി ഒമ്പതേ മുക്കാലോടെയാണ് കേസിനാസ്പദമായ സംഭവം.
അയിരൂർ വേങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുജാത (56), മകൻ അഭിഷേക് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വീതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ പ്രതി ഇവരെ ആക്രമിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ട പ്രതിയെ കടമ്പാട്ടുകോണത്തെ ഒളിത്താവളത്തിൽനിന്നാണ് പിടികൂടിയത്.
പ്രതി പ്രദേശത്ത് സ്ഥിരം ശല്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു. പകൽ ബൈക്കിൽ കറങ്ങി നടന്ന് സ്കൂൾ-കോളജ് പരിസരങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന അനിൽ രാത്രി പരിസരവാസികളെ അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനു മുമ്പും സമാന കേസുകളിൽ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അയിരൂർ ഇൻസ്പെക്ടർ വി.എൽ. ശ്രീജേഷ്, എസ്.ഐ എസ്. സജിത്ത്, പൊലീസുകാരായ ജയ് മുരുകൻ, സജീവ്, സജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.