Representative Image

ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്

കൽപറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്. സുൽത്താൻ ബത്തേരി തേർവയൽ കോളനിയിലെ ടി.കെ. സുനിലിനെയാണ് (25) പ്രത്യേക പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാര കുറ്റക്കാരനെന്ന് കണ്ട് വിവിധ വകുപ്പുകൾ പ്രകാരം 17 വർഷം തടവിന് ശിക്ഷിച്ചത്.

40,000 രൂപ പിഴയും വിധിച്ചു. പ്രതി പിഴ അടച്ചാൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം. വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ട പരിഹാരം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി യോട് നൽകാനും കോടതി ഉത്തരവായി.

2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി. ബത്തേരി പൊലീസ് എസ്.ഐ. ഇ അബ്ദുല്ലയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.