മാനന്തവാടി-വിമാനത്താവള പാത; കൊട്ടിയൂർ-വയനാട് ചുരത്തിൽ രണ്ടുവരി മാത്രം

കേളകം: നിർദിഷ്ട മാനന്തവാടി-മട്ടന്നൂർ വിമാനത്താവള നാലുവരി റോഡിെൻറ സർവേ നടപടികൾ പൂർത്തിയായപ്പോൾ കൊട്ടിയൂർ - പാൽചുരം വയനാട് ചുരത്തിൽ രണ്ടുവരി മാത്രം. വനഭൂമി വിട്ടുകിട്ടാത്തതാണ് ഇവിടെ നാലുവരിയാക്കാത്തതിന് കാരണം. വിമാനത്താവളം- മാനന്തവാടി നാലുവരിപ്പാതയുടെ അലൈൻമെൻറും പ്ലാനും അടങ്കലും ഈയാഴ്ചയോടെ കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ റവന്യൂ വകുപ്പ്, റോഡ് നിർമിക്കാനായി നഷ്ടമാകുന്ന ഭൂമി, വീടുകൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ കൃത്യമായ കണക്കെടുപ്പ് നടത്തി ഭൂമി ഏറ്റെടുക്കൽ തുടങ്ങും.

58 കിലോമീറ്റർ ദൂരമാണ് മട്ടന്നൂർ-മാനന്തവാടി നാലുവരിപ്പാതക്കുണ്ടാവുക. പ്ലാനിന് അനുമതി ലഭിച്ചാൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തികൾ നിർണയിക്കും. നാലുവരിപ്പാതയിൽ അമ്പായത്തോട് - ബോയ്സ് ടൗൺ വരെയുള്ള പാൽചുരം ഭാഗം രണ്ടുവരിയായാണ് നിർമിക്കുക. മാനന്തവാടി വരെ ബാക്കിയുള്ള ഭാഗങ്ങളും നാലുവരിപ്പാതയാക്കും. മട്ടന്നൂർ മുതൽ അമ്പായത്തോടുവരെ 40 കിലോമീറ്റർ ദേശീയപാത മന്ത്രാലയത്തി‍െൻറ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നാലുവരിപ്പാത നിർമിക്കുക. അമ്പായത്തോട് മുതൽ മാനന്തവാടി വരെയുള്ള 18 കിലോമീറ്റർ മലയോര ഹൈവേ നിർമാണത്തിലും ഉൾപ്പെടുത്തും.

കൊട്ടിയൂർ-വയനാട് ചുരംരഹിത പാത: ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ സർക്കാർ

കേളകം: കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി ജനങ്ങളുടെ പ്രതീക്ഷകൾ കൊടുമുടി കയറുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ രേഖകൾ സർക്കാർ ഫയലിൽ വിശ്രമിക്കുന്നു. അപകട പരമ്പരകളുടെ വഴിത്താരയായ നിലവിലെ പാൽചുരം ബോയ്സ് ടൗൺ പാതയേക്കാൾ പഴക്കമുണ്ട് പാൽചുരത്തിന് ബദൽ പാത എന്ന ആവശ്യത്തിനും. നിലവിലെ പാതക്ക് പകരമായി തലപ്പുഴ 44ാം മൈൽ താഴെ പാൽചുരം-അമ്പായത്തോട് ബദൽ പാത വേണമെന്നാണ് ജനതാൽപര്യം. ഈ ആവശ്യം ഉന്നയിച്ച് അതത് കാലത്തെ മുഖ്യമന്ത്രിമാർക്കും വകുപ്പ് മന്ത്രിമാർക്കും നിവേദന പരമ്പരകൾ നടത്തിയെങ്കിലും ഫലം പലകുറി പഠനങ്ങളിൽ ഒതുങ്ങി.

നിലവിലെ പാത മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും ചുരത്തിലെ ഗതാഗതം തടസ്സപ്പെടുമ്പോൾ ശക്തമാവുകയും ചുരം തുറക്കുന്നതോടെ പരിഗണന നഷ്ടപ്പെടുന്നതുമാണ് ബദൽ റോഡ് എന്ന ആവശ്യം. ഈ വർഷകാലത്ത് ഇതുവരെ മാത്രം അഞ്ചോളം തവണയാണ് പാൽചുരമിടിഞ്ഞത്. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് പാൽചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനായി ചെലവഴിക്കുന്നത്. 44ാം മൈൽ റോഡ് അമ്പായത്തോട് നിന്നും താഴേ പാൽചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമുണ്ടാവില്ല എന്നതാണ് ഇങ്ങനെയൊരു റോഡ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ, വനത്തിെൻറ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് കാരണമാകുന്നു. പാൽചുരം കടന്നുപോകുന്നത് നിക്ഷിപ്ത വനത്തിലൂടെയാണെങ്കിൽ ബദൽ റോഡിെൻറ നിർദിഷ്ട പാത നിബിഡവനത്തിലൂടെയാണ് പോവുക.

കൂപ്പ് റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വഴി ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഉപയോഗിക്കാതായി. എന്നാൽ, 1973ൽ കൊട്ടിയൂർ പഞ്ചായത്തിെൻറ അപേക്ഷയിൽ കൊട്ടിയൂർ നിബിഡവനത്തിൽ 1361 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും റോഡ് നിർമിക്കുന്നതിന് വനംവകുപ്പ് പഞ്ചായത്തിന് സ്ഥലം ലീസിന് നൽകി. നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ കൂപ്പ് റോഡ് പുനർനിർമിച്ചു. സെക്യൂരിറ്റി ഡെപ്പോസിറ്റായി 898.75 രൂപ പഞ്ചായത്ത് മാനന്തവാടി ഡി.എഫ്.ഒ ഓഫിസിൽ അടച്ചു. 12 നിബന്ധനകളടങ്ങിയ ലീസ് ഉത്തരവായിരുന്നു അത്.

8.300 കിലോമീറ്ററാണ് അമ്പായത്തോട് മുതൽ തലപ്പുഴ വരെ വനമുൾപ്പെടെ ബദൽപാതയുടെ നീളം. 2009ൽ അന്നത്തെ വടക്കേവയനാട് എം.എൽ.എയായിരുന്ന കെ.സി. കുഞ്ഞിരാമൻ ഈ റോഡിനായി ഏഴുകോടി രൂപ അനുവദിച്ചിരുന്നു. 2009 ജൂലൈ 17ലെ വയനാട് കലക്ടറുടെ ഉത്തരവുപ്രകാരം കണ്ണൂർ വിമാനത്താവളത്തെ വയനാടുമായി ബന്ധിപ്പിക്കാൻ ബദൽ റോഡായിരിക്കും ഉചിതമെന്നും പറഞ്ഞിരുന്നു. ഈ റോഡിനായി 14 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി. എന്നാൽ, തുക പാസായില്ല. പിന്നീട് സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സാധ്യതാപഠനങ്ങൾ നടന്നിരുന്നു. 1360 മീറ്ററോളം നിബിഡവനത്തിലൂടെ നിർമിക്കേണ്ടിവരും എന്നതാണ് പാതയുടെ പ്രധാന തടസ്സം.

നിബിഡവനം ഉൾപ്പെടുന്ന ഭാഗത്തിന് പകരമായി വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മറ്റു ഭാഗങ്ങൾ വനംവകുപ്പിന് വിട്ടുനൽകാൻ തയാറാണെന്നും അന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത കൊട്ടിയൂരിലൂടെയാണ് കടന്നപോകുക. എന്നാൽ, വനഭൂമി വിട്ടുകിട്ടാത്തതിനാൽ അമ്പായത്തോട്-ബോയ്സ് ടൗൺ ചുരം ഭാഗത്ത് പാത രണ്ടുവരി മാത്രമാണ് നിർമിക്കുക. എന്നാൽ, ബദൽപാതയായി തലപ്പുഴ 44ാം മൈൽ താഴെ പാൽചുരം-അമ്പായത്തോട് നിർമിച്ചാൽ ചുരം ഉണ്ടാവില്ലെന്ന് മാത്രമല്ല, ഭാവിതലമുറക്ക് വേണ്ടിയുള്ള സുരക്ഷിതപാതയായി അത് രേഖപ്പെടുത്തും.

Tags:    
News Summary - Mananthavady-Airport Road Kottiyoor-Wayanad churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.