പാലക്കാട്: ലൈംഗികാതിക്രമം ചെറുത്ത യുവതിയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കോഴിപ്പാറ കള്ളിയാലംപാറ വീട്ടിൽ സൈമണിനെയാണ് (35) വ്യാഴാഴ്ച പുലർച്ചെ വീടിനു സമീപം അവശനിലയിൽ കണ്ടെത്തിയത്. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കസബ പൊലീസ് അറിയിച്ചു.
സൈമണിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. വെട്ടിപ്പരിക്കേൽപിച്ചത് സൈമൺ തന്നെയാണെന്ന് വ്യക്തമാകുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ സൈമൺ വീട്ടിലെത്തിയ വിവരം വിളിച്ചറിയിച്ചത് ഇയാളുടെ അമ്മയാണെന്നും പൊലീസ് മേധാവി പറഞ്ഞു.
ബുധനാഴ്ചയാണ് വീടിനു സമീപം പുല്ലരിയുകയായിരുന്ന 23കാരിയെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതി ആക്രമിച്ചത്. മുഖത്ത് വെട്ടേറ്റ യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.