മലപ്പുറം ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം

മലപ്പുറം: ജില്ല മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് പകരം രോഗബാധിത പ്രദേശങ്ങളില്‍  നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. രോഗവ്യാപനം തടയാൻ ജില്ല ഭരണകൂടം നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് പൂർണ സഹകരണം  ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉറപ്പ് നല്‍കി.

രോഗ ബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും ഇക്കാര്യത്തില്‍ വിദഗ്​ധാഭിപ്രായം കണക്കിലെടുത്ത് ജില്ല ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. കോവിഡ് പരിശോധനാ ഫലം പെട്ടെന്ന് ലഭ്യമാക്കാനും കോവിഡ് ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലും  ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ ആരംഭിക്കാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി.

ജില്ലയില്‍ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ ചികിത്സിക്കന്നതിൻെറ പ്രായോഗികത പരിശോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു. സാധാരണ മരണങ്ങള്‍ സംഭവിക്കുമ്പോള്‍ പോലും കോവിഡ് സാഹചര്യത്തില്‍ പരിശോധനകളും നടപടിക്രമങ്ങളും പാലിക്കേണ്ടി വരുന്നത് സങ്കീര്‍ണത സൃഷ്​ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണം. ഓണച്ചന്തകള്‍ ഒഴിവാക്കാമെന്നും എന്നാല്‍ കര്‍ഷകരുടെ ഉൽപ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാഹചര്യമൊരുക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

യോഗത്തില്‍  എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്​ദുൽ വഹാബ്, എം.എല്‍.എമാരായ പി. ഉബൈദുല്ല, പി. ഹമീദ്, പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്​ണന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, എ.ഡി.എം എന്‍.എം. മെഹറലി,  ഡെപ്യൂട്ടി കലക്​ടര്‍മാരായ പി.എന്‍. പുരുഷോത്തമന്‍, കെ. ലത, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - more restrictions in malappuram due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.