കണ്ണൂർ: നവീൻബാബുവിന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് എടുത്തുമാറ്റിയെന്ന് ആരോപണം ഉയർന്നു. മൃതദേഹം പരിശോധിക്കാൻ ജനപ്രതിനിധികളെ സമ്മതിച്ചില്ലെന്നും തെളിവുകൾ നശിപ്പിച്ചതായും കോൺഗ്രസ് ആരോപിച്ചു. മൃതദേഹം ക്വാർട്ടേഴ്സിൽനിന്ന് കൊണ്ടുപോകുന്നത് സഹപ്രവർത്തകരും വിവിധ രാഷ്ട്രീയസംഘടന പ്രവർത്തകരും ചേർന്ന് തടഞ്ഞു. പി.പി. ദിവ്യയുടെ ഭർത്താവ് ജോലിചെയ്യുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുന്നതിലും പ്രതിഷേധമുയർന്നു.
മറ്റൊരു ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് ജീവനക്കാരും കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും ആംബുലൻസ് തടഞ്ഞെങ്കിലും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പള്ളിക്കുന്ന് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലമായി മാറ്റി. പി.പി. ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ ജില്ല പഞ്ചായത്ത് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ്, മുസ്ലിം യൂത്ത് ലീഗ്, ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.