തിരുവനന്തപുരം: ജയിലുകളിലെ തൊഴിൽപരിശീലനം ആധുനിക യന്ത്രസാമഗ്രികൾ സ്ഥാപിച്ച് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കം ലംഘിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളാകണം അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകളോട് അനുബന്ധിച്ച് ഐ.ഒ.സിയുടെ പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുരയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജയിലുകളിൽനിന്ന് പുറത്തിറങ്ങിയാലും ജീവിതം ഭദ്രമാക്കാനുള്ള തൊഴിലവസരം ഉണ്ടാകണം. പെട്രോൾ പമ്പുകൾ ഇന്ത്യൻ ഓയിൽ കോർപറേഷെൻറ സഹകരണത്തോടെ ആരംഭിക്കുന്നതും ഇതിെൻറ ഭാഗമാണ്. പൊതുജനങ്ങൾക്ക് മികച്ചരീതിയിൽ സേവനം നൽകുന്നതിനൊപ്പം അനേകം ജയിൽഅന്തേവാസികൾക്ക് തൊഴിൽ നൽകി ആത്മവിശ്വാസം വളർത്താനും ഇത് സഹായിക്കും.
പെട്രോൾപമ്പുകളിൽ മികച്ച സേവനത്തിനൊപ്പം മികച്ച ശൗചാലയസൗകര്യവും നൽകുന്ന രീതിയിൽ വികസിപ്പിക്കണം. ഈ സൗകര്യം പെട്രോൾ പമ്പുകളിൽ മാത്രമല്ല, എല്ലായിടത്തും വിപുലമായി വികസിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.