പാലക്കാട്: വികസന പദ്ധതികൾക്ക് എതിരുനിൽക്കുന്നത് നാടിനെതിരായ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പാലക്കാട് ജില്ല സമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കോട്ടമൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മാക്കി കാട്ടി വിരട്ടി വികസന പദ്ധതികളെ ഇല്ലാതാക്കാൻ ആരും നോക്കേണ്ട. ഇത്തരക്കാർക്കെതിരെ ജനംതന്നെ തിരിയും. നിക്ഷിപ്ത താൽപര്യക്കാർക്ക് ഇടതുസർക്കാർ വഴങ്ങാത്തതുകൊണ്ടാണ് ദേശീയപാത, ഗെയിൽ പദ്ധതികളെല്ലാം യാഥാർഥ്യമായത്. സർക്കാറിന് ഇക്കാര്യത്തിൽ ഒരു ദുർവാശിയുമില്ല. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താം.
കെ റെയിൽ അടക്കം പദ്ധതികളെ അട്ടിമറിക്കാമെന്ന ചിന്തയിലാണ് യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും. ഇത്തരം പദ്ധതികൾ ഇടതുഭരണത്തിൽ വേണ്ടെന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ അല്ലെങ്കിൽ ഏതുകാലത്ത് നടപ്പാക്കുമെന്നാണ് ഇവരുടെ വിചാരം. അഞ്ചുവർഷം നിശ്ചലമായാൽ അത്രയും നാട് പിറകോട്ടുപോകും. പശ്ചാത്തല സൗകര്യം വർധിപ്പിച്ചാൽ മാത്രമേ നിക്ഷേപവും തൊഴിലവസരങ്ങളും ഉണ്ടാവുകയുള്ളൂവെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.