തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മാതൃകയിൽ നടപടി സ്വീകരിക്കണമെന്നും ഒന്നിച്ചുനിൽക്കണമെന്നു ം ആവശ്യപ്പെട്ട് 11 മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ജനാധിപത്യവും മതേതരത്വവു ം കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് കാലഘട്ടത്തിെൻറ ആവശ്യമെന്നും എല്ലാ അഭിപ്രായ വ്യത്യാസ ങ്ങളും മാറ്റിവെച്ച് സമൂഹത്തിെൻറ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ തയാറ ാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയതിന് പിന് നാലെയാണ് മുഖ്യമന്ത്രിമാർക്ക് പിണറായി കത്തെഴുതിയത്.
ഹേമന്ത് സോറൻ (ഝാർഖണ്ഡ്), മമത ബാനർജി (പശ്ചിമബംഗാൾ), അരവ ിന്ദ് കെജ്‌രിവാൾ (ഡൽഹി), ഉദ്ദവ് താക്കറെ (മഹാരാഷ്ട്ര), നിതീഷ് കുമാർ (ബിഹാർ), ജഗൻ മോഹൻ(ആന്ധ്ര പ്രദേശ്), വി. നാരായണ സ്വാ മി (പുതുച്ചേരി), കമൽനാഥ് (മധ്യപ്രദേശ്), ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ്), അശോക് ഗെഹ്ലോട്ട് (രാജസ്ഥാൻ), നവീൻ പട്നായിക് (ഒഡിഷ) എന്നിവർക്കാണ് കത്തയച്ചത്.
ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിെൻറ സവിശേഷ മൂല്യമെന്നും പ്രതിസന്ധി മറികടന്ന് അത് കൂടുതൽ ശക്തിയാർജിക്കുമെന്നാണ് വിശ്വാസമെന്നും കത്തിൽ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെ (എൻ.സി.ആർ) കുറിച്ചാണ് കടുത്ത ആശങ്ക ഉയർന്നത്. ദേശീയ ജനസംഖ്യ രജിസ്റ്ററിെൻറ (എൻ.പി.ആർ) പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യ രജിസ്റ്ററിെൻറ (എൻ.പി.ആർ) പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തിവെച്ചു.
പൗരത്വ ഭേദഗതി നിയമം രാജ്യത്തിെൻറ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31ന് പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് പ്രമേയം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്നു. നിയമം റദ്ദാക്കണെമന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാന നടപടികളിലേക്ക് നീങ്ങുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളത്തിെൻറ നടപടിക്ക് പഞ്ചാബിെൻറ പിന്തുണ
ചണ്ഡിഗഢ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടിക്ക് പഞ്ചാബിെൻറ പിന്തുണ. ജനങ്ങളുടെ ശബ്ദമാണ് പ്രമേയത്തിലൂടെ കേട്ടതെന്നും കേന്ദ്ര സർക്കാർ ഇതിനു വേണ്ടത്ര ശ്രദ്ധ കൊടുക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തിൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് സംസ്ഥാനങ്ങൾ ഇതിനകം നിയമോപദേശം നേടിയിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾ അവർ തെരഞ്ഞെടുത്തയച്ച പ്രതിനിധികളിലൂടെ ഉയർത്തിയ ശബ്ദമാണ് പ്രമേയത്തിലൂടെ പുറത്തുവന്നത്. പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാെണന്നും തങ്ങളുടെ സംസ്ഥാനത്ത് അതിന് സ്ഥാനമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു നിയമവും ബലപ്രയോഗത്തിലൂടെ പൗരന്മാരുടെ മേൽ അടിച്ചേൽപിക്കരുതെന്നും അമരീന്ദർ സിങ് ആവശ്യപ്പെട്ടു.
പ്രതിക്ഷേധ പ്രമേയം കേരള നിയമസഭ പാസാക്കിയ ഉടൻ പൗരത്വ ഭേദഗതി നിയമം ഇന്ത്യ മുഴുവൻ ബാധകമാണെന്നും, അത് നിയമപരവും ഭരണഘടന അനുസരിച്ചുള്ളതുമാണെന്നും അവകാശപ്പെട്ട് രവിശങ്കർ പ്രസാദ് രംഗത്ത് വന്നിരുന്നു. ഇൗ വാദത്തെയും അമരീന്ദർ ഖണ്ഡിച്ചിട്ടുണ്ട്. കേരള നിയമസഭ പൗരത്വം സംബന്ധിച്ച ഏതെങ്കിലും നിയമം പാസാക്കുകയല്ല ചെയ്തത്. മറിച്ച് പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയാണുണ്ടായത് -അമരീന്ദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.