തിരുവനന്തപുരം: പി.എസ്.സി പരീക്ഷക്രമക്കേടുകൾ തടയാൻ പരീക്ഷരീതിയിലും നടത്തിപ്പ ിലും സമൂലമാറ്റം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. കോൺസ്റ്റബിൾ പരീക്ഷയിൽ മൂന്നുപേര്‍ മാ ത്രമാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നുമുള്ള റ ിപ്പോര്ട്ടിന് പിന്നാലെയാണ് പരീക്ഷനടപടികൾ ഉടച്ചുവാർക്കണമെന്നാവശ്യപ്പെട്ട് ക ്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പി.എസ്.സി സെക്രട്ടറിക്ക് നിർദേശം നൽകിയത്.
തട്ടിപ്പ് തടയാൻ നിർദേശങ്ങൾ
സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഇയർ പീസ് ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ശാരീരികപരിശോധന നടത്തണം. ഷൂ, ബെൽറ്റ്, ബട്ടൺസ് അടക്കം അഴിച്ചു പരിശോധിക്കണം.
പരീക്ഷഹാളിലെ സീറ്റിങ് പാറ്റേൺ പരിഷ്കരിക്കണം. സീറ്റിങ് രീതി മുൻകൂട്ടി ഉദ്യോഗാർഥികൾ അറിയാൻ പാടില്ല.
പരീക്ഷക്ക് ശേഷം ഒ.എം.ആർ ഷീറ്റും മറ്റും തിരികെ പി.എസ്.സിയിൽ ഏൽപിക്കാൻ നൽകുന്ന ഫോമിൽ ബാക്കിയുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്താൻ കോളം ഇല്ല. ചിലർ ചോദ്യക്കടലാസ് ജനൽ വഴി പുറത്തേക്കെറിഞ്ഞ് നേരത്തേ സൂക്ഷിച്ചിരുന്ന പഴയ ചോദ്യക്കടലാസ് ഉപയോഗിച്ച് പരീക്ഷ എഴുതുന്നതായി ഭാവിക്കും. പുറത്തേക്കെറിഞ്ഞ ചോദ്യക്കടലാസ് ഉപയോഗിച്ച് ഗൂഗിൾ വഴിയും കോച്ചിങ് സെൻററുകളിലെ അധ്യാപകർ വഴിയും ഉത്തരം കണ്ടുപിടിച്ച് മൊബൈൽ വഴി മെസേജായും വാട്സ്ആപ്പിലൂടെയും ഉദ്യോഗാർഥികള്‍ക്ക് തിരികെ അയച്ചു കൊടുത്തതായി പറയപ്പെടുന്നു.
പരീക്ഷ നടത്തിപ്പ് ചുമതല അതത് കേന്ദ്രങ്ങളിലെ മേധാവികൾക്ക് ആയിരിക്കും. അവർ നിയോഗിക്കുന്ന ഇൻവിജിലേറ്റർമാർക്ക് പ്രത്യേക യോഗ്യത നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പ്യൂൺ, ഓഫിസ് അഡ്മിനിസ്ട്രേറ്റർ എന്നിവരൊക്കെയാണ് നിരീക്ഷകരായി എത്തുന്നത്. ഇവരെ സ്വാധീനിക്കാൻ എളുപ്പമാണ്. കൃത്യമായ പരിശീലനം നൽകിയവരെയും നിശ്ചിത യോഗ്യതയുള്ളവരെയും മാത്രമേ നിരീക്ഷകരാക്കാവൂ.
ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷകേന്ദ്രങ്ങളിൽ പോർട്ടബിൾ വൈഫൈ/മൊബൈൽ ജാമറുകൾ സ്ഥാപിക്കാം. പരീക്ഷയിലെ ആൾമാറാട്ടം തടയാൻ ഹാളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുക.
എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.