തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയും നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെതിരെയും യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. നിയമസഭക്കകത്തും പുറത്തും സമരം സംഘടിപ്പിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഏകോപനസമിതി തീരുമാനിച്ചു. നിരോധനാജ്ഞ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 29ന് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തുമെന്ന് കൺവീനർ ബെന്നി ബെഹനാൻ, സെക്രട്ടറി േജാണി നെല്ലൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശബരിമലയടക്കം വിഷയങ്ങൾ ഉയർത്തി ഡിസംബർ അഞ്ചിന് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തും.
ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ ഭക്തർ പ്രതിഷേധിക്കുമെന്ന് ഭയന്നാണ് സർക്കാർ നിരോധനാജ്ഞ എർപ്പെടുത്തിയതെന്ന് ബെന്നി ബെഹനാൻ ആരോപിച്ചു. തീർഥാടകർ ശബരിമലക്ക് വേരണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഇതിനായി അവരെ ഭയപ്പെടുത്തുകയാണ്. തിരക്ക് കുറയാൻ ഇതാണ് കാരണം. ശബരിമല മേഖലയിൽ പ്രളയാവശിഷ്ടങ്ങൾ പോലും മാറ്റിയില്ല. കുടിവെള്ളവും ശൗചാലയങ്ങളുമില്ല.
വിരിവെക്കാൻ സൗകര്യങ്ങളില്ല. യു.ഡി.എഫ് നിലപാടാണ് ശരിയെന്ന് വൈകിയാണെങ്കിലും സമ്മതിച്ചതിെൻറ തെളിവാണ് ദേവസ്വം ബോർഡിെൻറയും സർക്കാറിെൻറയും ഹരജികൾ. ഇത് തുടക്കത്തിൽ ചെയ്തിരുന്നെങ്കിൽ അവിടെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല.പ്രളയാനന്തരകേരളം എങ്ങുമെത്തിയില്ല. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ലഭിക്കാത്തവർ ഏറെയാണ്.
മത്സ്യത്തൊഴിലാളികളെ ആദരിച്ചതൊഴിച്ചാൽ അവരുടെ തകർന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. നാലായിരം രൂപകൊണ്ടാണ് 40,000 കോടിയുടെ നവകേരളം പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത്. ബന്ധുനിയമനം റദ്ദാക്കിയെങ്കിലും അഴിമതി ഇല്ലാതാകില്ല. പി.കെ. ശശി എം.എൽ.എക്കെതിരായ പാർട്ടി കമീഷൻ റിപ്പോർട്ട് പൊലീസിന് കൈമാറണം. ശശിക്കെതിരായി നിയമ നടപടിയെടുക്കാൻ തയാറാകുന്നില്ലെങ്കിൽ മന്ത്രി എ.കെ. ബാലൻ നിയമവകുപ്പൊഴിയണമെന്നും ബെന്നി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.