തിരുവനന്തപുരം: ഷുഹൈബ് വധകേസിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ. കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരൻ പറഞ്ഞു. സമരം മുന്നോട്ടു കൊണ്ടു പോകണമായിരുന്നു. നിരാഹാര സമരം തുടരാൻ താൻ തയാറായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാൻ പാർട്ടി നേതൃത്വത്തിന് വയ്യെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ചെറുപ്പക്കാർക്ക് സംരക്ഷണം കിട്ടുന്നില്ലെന്ന ആരോപണം ഇപ്പോൾ തന്നെ പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്. അതു കൊണ്ടാണ് ചെറുപ്പക്കാർ കോൺഗ്രസിലേക്ക് വരാൻ മടിക്കുന്നത്. അക്രമങ്ങളെ ചെറുക്കാനുള്ള നടപടികൾ വേണമെന്നും സുധാകരൻ കെ.പി.സി.സി യോഗത്തിൽ ആവശ്യപ്പെട്ടു.
ഒമ്പത് ദിവസം നീണ്ട നിരാഹാര സമരം കോൺഗ്രസ് നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്നാണ് സുധാകരൻ പിൻവലിച്ചത്. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള ഈ തീരുമാനത്തിന് എതിരെയാണ് സുധാകരൻ ഇപ്പോൾ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.