തിരുവനന്തപുരം: കാമുകിയും ക്വട്ടേഷന്‍ സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അഞ്ചുപ്രതികള്‍ കീഴടങ്ങി. അയിരൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ ഇവരെ ചോദ്യംചെയ്തുവരികയാണ്. ഒന്നാംപ്രതിയും യുവാവിന്റെ കാമുകിയുമായിരുന്ന ലക്ഷ്മിപ്രിയയേയും കേസിലെ എട്ടാംപ്രതിയായ അമല്‍മോഹനേയും കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന. കേസില്‍ ആകെ എട്ടുപ്രതികളാണുള്ളത്. ഏഴാംപ്രതിയായ ജോസഫ് ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന്‍ യുവാവിനെ യുവതിയും ക്വട്ടേഷൻ സംഘവും കാറില്‍ തട്ടിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ബിയര്‍കുപ്പി കൊണ്ട് തലക്കടിയേറ്റ് ക്രൂര മർദനത്തിനിരയായ യുവാവിനെ പിന്നീട് വൈറ്റിലയിലെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
ബലപ്രയോഗത്തിലൂടെ യുവാവിന് ഇവർ ലഹരിമരുന്നും നല്‍കിയിരുന്നു. വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവ് ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് കേസ്. അതേസമയം, മര്‍ദനമേറ്റ യുവാവ് ലക്ഷ്മിപ്രിയക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചിരുന്നെന്ന പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.