പ്രതി അനീഷ്

പരാതികൊടുത്ത വൈരാഗ്യത്തിന് പോക്സോ കേസ് പ്രതിയും സുഹൃത്തും ചേർന്ന് ഇരയുടെ അച്ഛനെ മർദിച്ചു

കൊല്ലം: പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ആൺകുട്ടിയുടെ അച്ഛനെ മർദിച്ച് പോക്സോ കേസ പ്രതിയും കൂട്ടുകാരനും. കൊല്ലം ചിതറയിലാണ് പോക്സോ കേസ് പ്രതിയും സുഹൃത്തും ചേർന്ന് ഇരയുടെ അച്ഛനെ മർദിച്ചത്. ചിതറ കണ്ണംകോട് സ്വദേശി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2021ൽ അനീഷിനെതിരെ പോക്സോ കുറ്റം ചുമത്തിയിരുന്നു. കേസിന്‍റെ വിചാരണ നടക്കുന്നതിനിടയിലാണ് കുട്ടിയുടെ അച്ഛനെ അനീഷും സുഹൃത്തും ചേർന്ന് മർദിച്ചത്.

കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഏഴുമണിയോടെ വീടിന് മുന്നിൽ നിന്ന അമ്പത്തിയാറുകാരനെ അനീഷും സുഹൃത്ത് അനിലും ചേർന്ന് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരും കടന്നുകളഞ്ഞിരുന്നു. തുടർന്നുള്ള തെരച്ചിലിൽ അനീഷ് കടയ്ക്കലിൽ നിന്ന് പിടിയിലായി. കേസ് നൽകിയതിന്‍റെ പക മൂലമാണ് ഇയാളെ മർദിച്ചതെന്ന് പ്രതി സമ്മതിച്ചു . കൂട്ടുകാരനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - The victim's father was beaten up by the accused and his friend in the POCSO case due to the enmity of the complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.