തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും വിലക്കയറ്റത്തിനെതിരെയും സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു.
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.
കേന്ദ്ര സർക്കാർ ഭരണഘടനയെ പിച്ചിച്ചീന്തുന്നു -ചെന്നിത്തല
തിരുവനന്തപുരം: ഇന്ത്യയുടെ മതേതരത്വത്തെ കൊലപ്പെടുത്തുന്ന നടപടിയാണ് പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയതിലൂടെ നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
മതത്തിൻെറ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. അംബേദ്ക്കർ ഇന്ത്യയെ ഒരു മതേതര രാജ്യമാക്കി കണ്ടാണ് ഭരണഘടന എഴുതിയത്.
എന്നാൽ നരേന്ദ്ര മോദി ഈ രാജ്യത്തിൻെറ അടിസ്ഥാന ഘടകങ്ങളെ തകർക്കാൻ ശ്രമിക്കുകയും ഭരണ ഘടനയെ പിച്ചിച്ചീന്തുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
അമിത് ഷാ ഭരണഘടനയെ വെട്ടിമുറിച്ച് വികൃതമാക്കി -എം.കെ. മുനീർ
കണ്ണൂർ: ഭരണഘടനയിലെ ഓരോ അനുച്ഛേദങ്ങളേയും വെട്ടിമുറിച്ച് ആർക്ക് മുന്നിലും കാണിക്കാൻ പറ്റാത്ത രൂപത്തിൽ വികൃതമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ.
ഭരണഘടനയെ ദുർബലപ്പെടുത്തുന്ന ഒന്നും ഈ രാജ്യത്ത് നിയമമാക്കാൻ സർക്കാറിന് അവകാശമില്ല. ഇൗ രാജ്യത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഒരുമിച്ച് ജീവിക്കുകയാണ്. മതത്തിേൻറയോ ജാതിയുടേയോ പേരിൽ നിയമമുണ്ടാക്കാൻ പാടില്ല.
പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാൻ കൊക്കിൽ ജീവൻ ഉള്ളിടത്തോളം കാലം യു.ഡി.എഫ് അനുവദിക്കില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.
കോഴിക്കോട്ട് നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.