തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യു.ഡി.എഫിെൻറ പുതിയ നീക്കം കരു തലോടെ. കോടതി വിധിയനുസരിച്ചുള്ള സ്ത്രീപ്രവേശനത്തിന് അനുകൂലമായി കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന പുറത്തുവന്നതിന് ശേഷമാണ് ഇൗ നീക്കം.
ശബരിമലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന പുതിയ മുദ്രാവാക്യവുമായാണ് യു.ഡി.എഫ് രംഗത്തിറങ്ങുന്നത്. യുവതികളെ തടയാൻ സംഘ്പരിവാർ സംഘടനകൾ തയാറെടുത്ത് നിൽക്കെ അതിനിടയിൽെപട്ട് ആരോപണം നേരിടേണ്ടതില്ലെന്ന ചിന്തയും കോൺഗ്രസിനും യു.ഡി.എഫിലുമുണ്ട്. യുവതികളെ ശബരിമലയിൽ എത്തിക്കാനും തടയാനും കോൺഗ്രസുണ്ടാകില്ല. സ്ത്രീപ്രവേശനം പാടില്ലെന്ന നിലപാടിൽ മാറ്റം വന്നില്ലെങ്കിലും ഇതിൻറ പേരിൽ സംഘർഷം സൃഷ്ടിക്കുന്നവരെ തുറന്ന് കാണിക്കുകയെന്ന തന്ത്രമാണ് കോൺഗ്രസും യു.ഡി.എഫും സ്വീകരിക്കുന്നത്.
യുവതികളെ തടയാൻ സംഘ്പരിവാറും ഇവരെ ചെറുക്കാൻ പൊലീസിന് പുറമെ ദേവസ്വം ബോർഡിൻറ താൽക്കാലിക ജീവനക്കാരും എത്തുന്നതോടെ മണ്ഡല-മകരവിളക്ക് ഉത്സവകാലം സംഘർഷത്തിലേക്ക് നീങ്ങുമെന്ന ആശങ്കയാണ് ഉയരുന്നത്.
മണ്ഡലകാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് ഭക്തരായിരിക്കും ഒാരോ ദിവസവും എത്തുക. സംഘർഷമാണെന്നറിഞ്ഞാൽ ഭക്തരുടെ വരവ് കുറയും. ശബരിമല സംഘർഷഭൂമിയാക്കാതിരിക്കാൻ സംഘ്പരിവാറും സർക്കാറും അവിടെ നിന്ന് പിന്മാറണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതും കരുതലോടെയാണ്.
ഇരുകൂട്ടരെയും പ്രതിക്കൂട്ടിലെത്തിക്കാൻ കഴിയുമോയെന്നതാണ് ശ്രമം. ശബരിമലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇൗ മാസം നാലിന് പത്തനംതിട്ടയിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തും. സുപ്രീംേകാടതിവിധി വന്നയുടൻ സ്ത്രീപ്രവേശനത്തിെനതിരെ ആദ്യം സമരത്തിന് ഇറങ്ങിയതും പത്തനംതിട്ട ഡി.സി.സി ആയിരുന്നു. യു.ഡി.എഫ് നേതൃത്വത്തിൽ ജില്ലകളിൽ നടന്നുവരുന്ന പ്രചാരണയോഗങ്ങൾ തുടരും. കോൺഗ്രസ് നേതൃത്വത്തിൽ പദയാത്രകൾക്കും വാഹനജാഥകൾക്കും മാറ്റമുണ്ടാകില്ല.
ഇതേസമയം, യു.ഡി.എഫിെൻറ നിലപാടുകൾ സാധാരണക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തൽ ചില ഘടകകക്ഷികൾക്കുണ്ട്. വാർത്തസമ്മേളനങ്ങളിലും ജില്ല ആസ്ഥാനങ്ങളിലെ പൊതുയോഗങ്ങളിലും അവസാനിക്കുകയാണ് യു.ഡി.എഫ് നയവിശദീകരണം.
സ്ത്രീപ്രവേശനത്തിന് അനുകൂലമായ സി.പി.എമ്മും എതിർക്കുന്ന ബി.ജെ.പിയും താഴെത്തട്ടിൽവരെ വിശദീകരണം നൽകുന്നുണ്ട്. ഇന്നലെ വരെ വീട്ടിൽ നിന്ന് തെരുവിലിറങ്ങാതിരുന്ന എൻ.എസ്.എസ് കുടുംബിനികളാണ് സ്ത്രീപ്രവേശനത്തിന് എതിരായ നാമജപ ഘോഷയാത്രകളിലെ ശക്തിയായി മാറിയത്. ഇവർ വോട്ട് ബാങ്കായി മാറുമെങ്കിൽ ആർക്കൊപ്പമെന്ന ചിന്തയും നേതാക്കൾ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.