വടകര: ബസ്സ്റ്റോപ്പിലേക്ക് ഇന്നോവ കാര്‍ ഇടിച്ചുകയറി കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഏഴു വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റു. വള്ളിക്കാട് ബാലവാടിക്ക് സമീപം പയ്യമ്പള്ളി മീത്തല്‍ കുഞ്ഞിരാമ കുറുപ്പിന്‍െറ ഭാര്യ ജാനു അമ്മ (65), പേരമകന്‍ രാഹുല്‍ രമേശ് (13) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പേരമകള്‍ പാര്‍വണയെ (ഏഴ്) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം.
ഓര്‍ക്കാട്ടേരിയിലെ ബന്ധുവിന്‍െറ കല്യാണവീട്ടിലേക്ക് പോകാനായി കൈനാട്ടി-നാദാപുരം സംസ്ഥാന പാതയില്‍ വള്ളിക്കാട് ബാലവാടി ബസ്സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു വല്യമ്മയും പേരക്കുട്ടികളും. മക്കളായ രമേശന്‍െറ മകന്‍ രാഹുലും ശ്രീജിത്തിന്‍െറ മകള്‍ പാര്‍വണയുമാണ് ജാനു അമ്മയോടൊപ്പമുണ്ടായിരുന്നത്. നാദാപുരം ഭാഗത്തുനിന്ന് വന്ന ഇന്നോവ കാറാണ് നിയന്ത്രണംവിട്ട് മൂവരെയും ഇടിച്ചു തെറിപ്പിച്ച ശേഷം തൊട്ടടുത്ത കടയുടെ ഭിത്തിയില്‍ തട്ടി നിന്നത്.
ജാനു അമ്മയും രാഹുലും സംഭവസ്ഥലത്തുതന്നെ മരിച്ചു. മടപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ് രാഹുല്‍. ബിന്ദുവാണ് രാഹുലിന്‍െറ മാതാവ്. ലളിതയാണ് ജാനു അമ്മയുടെ മകള്‍. വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.