കൊല്ലം: കേരളത്തിലെ കോൺഗ്രസ് തമ്മിലടിച്ച് തീരുമെന്നും യു.ഡി.എഫിന് നാഥനില്ലാത്ത അവസ്ഥയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള കോൺഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നൽകിയതോടെ മാണി ജയിക്കുകയും യു.ഡി.എഫ് േതാൽക്കുകയുമായിരുന്നു. മൃതസഞ്ജീവനി കൊടുത്താലും യു.ഡി.എഫ് രക്ഷപ്പെടില്ല. രാജ്യസഭാ സീറ്റ് ചർച്ചക്ക് ഉമ്മൻ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ഡൽഹിയിലേക്ക് അയച്ചതു തെറ്റായ തീരുമാനമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തരോട് പറഞ്ഞു.
മാണി ചേരേണ്ടിടത്തുതന്നെ ചേർന്നു. എരണ്ട എത്ര പറന്നാലും വെള്ളത്തിൽ ചെന്നു വീഴും. അതേപോലെയാണ് മാണിയുടെ കാര്യം. വിലപേശി നേടാനുള്ളത് നേടി. മാണിയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്കറിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വെള്ളാപ്പള്ളി മറുപടി നൽകി.
ഞാൻ ബി.ജെ.പിക്കാരനല്ല. ബി.ഡി.ജെ.എസിലും അംഗമല്ല, പ്രവർത്തകനുമല്ല. എസ്.എൻ.ഡി.പി യോഗത്തിെൻറ ജനറൽ സെക്രട്ടറിയായാണ് പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പിയിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അത് എല്ലാവർക്കും അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.