ശബരിമല: ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവിെൻറ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് പൊലീസ് നിലയ്ക്കലിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്തവരെ പെരുനാട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു കൊണ്ടുപോയത്. ഇവിടെ െവച്ച് എട്ടുപേർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
12.40 ഒാടെയാണ് പ്രവർത്തകർ നിലയ്ക്കലെത്തിയത്. ഇവരെ ഇലവുങ്കലിൽ തടഞ്ഞ് പേരു വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പിന്നീട് ഇരുമുടിക്കെട്ടുമായി നിലയ്ക്കലെത്തിയ സംഘം സന്നിധാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. സന്നിധാനത്തേക്ക് പോകണമെങ്കിൽ നോട്ടീസിൽ ഒപ്പിടണം, അവിടെ തങ്ങാൻ പാടില്ല, നാമജപ പ്രതിഷേധം അരുത് തുടങ്ങിയ കാര്യങ്ങൾ സംഘത്തെ െപാലീസ് അറിയിച്ചു. എന്നാൽ ഇവ അംഗീകരിക്കാൻ തയാറാകാതിരുന്ന സംഘം നിരോധനാജ്ഞ ലംഘിക്കുകയാെണന്ന് പൊലീസിനെ അറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുെമന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് എം.ടി രമേശ് പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരമെത്തിയ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നെല രാത്രി വാവര് നടക്കുമുമ്പിൽ നാമജപ പ്രതിഷേധം നടത്തിയ 82 പൊലീസ് അറസ്റ്റ് െചയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. അതിനാൽ ഇന്ന് സുരക്ഷ ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.