പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാൻ സ്വന്തം സ്ഥാനാർഥി പട്ടികയുമായി യൂത്ത് കോൺഗ്രസ് നേതൃത്വം ഹൈകമാൻഡിനെ സമീപിക്കാനൊരുങ്ങുന്നു. മലമ്പുഴയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ എടുത്ത തീരുമാനപ്രകാരം പട്ടിക അഖിലേന്ത്യ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് കൈമാറി.
ഇതില്‍ സംസ്ഥാന, ജില്ല നേതാക്കളായ ഇരുപതോളം പേരുണ്ട്. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ അല്ലെങ്കില്‍ ഇരിക്കൂര്‍), റിയാസ് മുക്കോളി (തവനൂര്‍ അല്ലെങ്കില്‍ പട്ടാമ്പി), എസ്.എം. ബാലു (ആറ്റിങ്ങല്‍), എന്‍.എസ്. നൂസൂര്‍ (നെടുമങ്ങാട് അല്ലെങ്കില്‍ നേമം), പത്തനംതിട്ട ജില്ല പ്രസിഡൻറ് എം.ജി. കണ്ണന്‍ (അടൂര്‍), ആലപ്പുഴ ജില്ല പ്രസിഡൻറ് റ്റിജിന്‍ ജോസഫ് (കുട്ടനാട്), കൊല്ലം ജില്ല പ്രസിഡൻറ് അരുണ്‍ രാജ് (ചടയമംഗലം അല്ലെങ്കില്‍ പത്തനാപുരം), കോട്ടയം ജില്ല പ്രസിഡൻറ് ചിന്തു കുര്യന്‍ ജോയ് (കാഞ്ഞിരപ്പള്ളി), പാലക്കാട് ജില്ല പ്രസിഡൻറ് ഫിറോസ് ബാബു (ഷൊര്‍ണൂര്‍), ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ (കോഴിക്കോട് നോര്‍ത് അല്ലെങ്കില്‍ ബേപ്പൂര്‍), മഹിള കോണ്‍ഗ്രസ് നേതാവ് കൂടിയായ വീണ എസ്. നായര്‍ (വട്ടിയൂര്‍ക്കാവ്), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഡോ. സരിന്‍ (ഒറ്റപ്പാലം), ശോഭ സുബിന്‍ (കൈപ്പമംഗലം), എ.എം. രോഹിത് (പൊന്നാനി), കെ.എസ്. അരുണ്‍ (ഉടുമ്പൻചോല), എം.പി. പ്രവീണ്‍ (അമ്പലപ്പുഴ), വിഷ്ണു സുനില്‍ (കൊല്ലം), ജോബിന്‍ ജേക്കബ് (ഏറ്റുമാനൂര്‍), ഫൈസല്‍ കുളപ്പാടം (കുണ്ടറ) എന്നിവരാണ് യൂത്ത് കോണ്‍ഗ്രസിെൻറ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
'സ്ഥിരം നാടകകളരിയിലെ അഭിനേതാക്കളെ' തന്നെയാണ് തെരഞ്ഞെടുപ്പിൽ കളത്തിലിറക്കുന്നതെങ്കിൽ യൂത്ത് കോൺഗ്രസിന് സ്വന്തംനിലയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടിവരുമെന്ന് സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടിവ് അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൻ മാക്കുറ്റി അവതരിപ്പിച്ച പ്രമേയം വിവാദമായതിന് പിന്നാലെയാണ് സ്വന്തം പട്ടിക ഹൈകമാൻഡ് മുമ്പാകെ അവതരിപ്പിക്കാൻ നീക്കമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.