ലണ്ടൻ: ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ എഴുത്തുകാർ മാൻ ബുക്കർ പുരസ്കാരത്തിെൻറ അന്തിമപട്ടികയിൽ ഇടംപിടിച്ചു. ബ്രിട്ടനിൽനിന്നുള്ള എഴുത്തുകാരുടെ ആദ്യപുസ്തകമാണ് പുരസ്കാരപ്പട്ടികയിൽ ഇടംനേടിയതെന്ന പ്രത്യേകതയുമുണ്ട്.
ബ്രിട്ടീഷ് കവി റോബിൻ റൂബർട്സണിെൻറ ‘ദ ലോങ് ടേക്’, എഴുത്തുകാരി ഡെയ്സി േജാൺസെൻറ ‘എവരിതിങ് അണ്ടർ’ എന്നീ പുസ്തകങ്ങളാണ് ഇടംപിടിച്ചത്. പട്ടികയിൽ ഇടംനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിയാണ് 27വയസ്സുള്ള ഡെയ്സി. അമേരിക്കൻ എഴുത്തുകാരായ റെയ്ച്ചൽ കുഷ്നറുടെ ‘ദ മാർസ് റൂം’, റിച്ചാർഡ് പവറിെൻറ ‘ദ ഒാവർ സ്റ്റോറി’ എന്നിവയാണ് മറ്റു കൃതികൾ.
പ്രമുഖ കനേഡിയൻ എഴുത്തുകാരനായ മിഷേൽ ഒൻതാജിെൻറ പേര് പട്ടികയിലില്ല. മാൻ ബുക്കർ പുരസ്കാര വിജയികൾക്ക് 66,000 ഡോളർ (ഏതാണ്ട് 48 ലക്ഷം രൂപ)ആണ് സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.