ബംഗളൂരു: നഗരത്തിൽ ലക്ഷം പരിസ്ഥിതി സൗഹൃദ സി.എൻ.ജി ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകാൻ ഗതാഗത വകുപ്പ് നടപടിയാരംഭിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലക്ഷം സി.എൻ.ജി, ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം.
ഓട്ടോറിക്ഷകളുടെ എണ്ണം 2028 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. നിലവിൽ സർവിസ് പെർമിറ്റുള്ള 1.55 ലക്ഷം ഓട്ടോറിക്ഷകളാണുള്ളത്. ഇത് 2.55 ലക്ഷമായി മാറും. ഇതിനായി കൊല്ലംതോറും 20,000 ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകും. എൽ.പി.ജി -സി.എൻ.ജി -വൈദ്യുത ഓട്ടോറിക്ഷകൾക്കാകും പെർമിറ്റ് അനുവദിക്കുക.ബംഗളൂരുവിൽ യാത്രക്കാരുടെ എണ്ണത്തിൽ വർഷംതോറും വൻ വർധനയാണുണ്ടാകുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ഗതാഗതവകുപ്പിന്റെ നീക്കം. യാത്രക്കാർ ഉപയോഗിച്ചുവന്ന ബൈക്ക് ടാക്സികൾ ഗതാഗതവകുപ്പ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.