കോൺഗ്രസ് അധികാരത്തിലേറിയാൽ ബി.ജെ.പി സർക്കാർ റദ്ദാക്കിയ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും -ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടകയിൽ അധികാരത്തിലേറിയാൽ ബി.ജെ.പി സർക്കാർ റദ്ദാക്കിയ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ്. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാക്ക വിഭാഗത്തിന്‍റെ താൽപര്യം കോൺഗ്രസ് സംരക്ഷിക്കുമെന്നും ശിവകുമാർ പറഞ്ഞു.

കോൺഗ്രസ് പുറത്തുവിട്ട രണ്ട് സ്ഥാനാർഥി പട്ടികയിലും യാതൊരു പ്രശ്നങ്ങളുമില്ല. അടുത്ത സ്ഥാനാർഥി പട്ടിക വൈകാതെ പ്രഖ്യാപിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

മേയിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാർച്ച് 25നാണ് കർണാടകയിൽ മുസ്‌ലിംകള്‍ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം ബി.ജെ.പി സർക്കാർ റദ്ദാക്കിയത്. ഇതുവരെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചു നൽകിയത്. ഇത്തരത്തിൽ രണ്ടു ശതമാനം വീതം ഈ സമുദായങ്ങൾക്ക് നൽകുകയാണ് ചെയ്തത്. 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) മുസ്‌ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.

പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറു ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴു ശതമാനവുമായി ഉയർന്നു. സംവരണം ഉയർത്തണമെന്ന ഇരു വിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനമാണ് പുതിയ തീരുമാനത്തിലൂടെ പുറത്തുവന്നതെന്ന് ആക്ഷേപമുണ്ട്.

Tags:    
News Summary - DK Shivakumar promises to cancel scrapping of 4 pc quota for Muslims if voted to power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.