ബംഗളൂരു: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ ആർ.ആർ.നഗർ മണ്ഡലം ബി.ജെ.പി എം.എൽ.എ എൻ. മുനിരത്ന നായിഡുവിനെ ബംഗളൂരു പ്രത്യേക കോടതി ശനിയാഴ്ച14 ദിവസത്തേക്ക് ബംഗളൂരു സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
സി.ഐ.ഡിയുടെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) എം.എൽ.എയെ ശനിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കിയത്. എം.എൽ.എക്ക് വീട്ടിൽ പാചകം ചെയ്യുന്ന ആഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിന്റെ അഭിഭാഷകനോട് അക്കാര്യം ജയിൽ അധികൃതരോടാണ് പറയേണ്ടതെന്ന് കോടതി അറിയിച്ചു.
പൊതുപ്രവർത്തകയായ യുവതി രാമനഗര ജില്ലയിലെ കഗ്ഗളിപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് എം.എൽ.എക്കെതിരെ കേസെടുത്തത്. മുത്യാളനഗരയിൽ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. വധഭീഷണിയും മുഴക്കി. അതേസമയം പരാതിക്കാരി പലരെയും ഹണിട്രാപ്പിൽ കുടുക്കിയതായി എം.എൽ.എയുടെ അഭിഭാഷകൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.