ഈശ്വരപ്പയുടെ റെബൽ സാന്നിധ്യം ഏശിയില്ല; ശിവമൊഗ്ഗയിൽ ബി.ജെ.പി ഭൂരിപക്ഷം കൂടി

മംഗളൂരു: ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിൽ മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ റെബൽ സ്ഥാനാർഥി സാന്നിധ്യം ബി.ജെ.പിയെ ബാധിച്ചില്ല. ജയിക്കുമെന്ന് പ്രഖ്യാപിച്ച ഈശ്വരപ്പ 29,674 വോട്ടുകൾ നേടി സാന്നിധ്യം അറിയിച്ചു.

സിറ്റിങ് എം.പിയും മുതിർന്ന ബി.ജെ.പി നേതാവ് മുൻ മുഖ്യമന്ത്രി ബി.എസ്.യദിയൂരപ്പയുടെ മകനുമായ ബി.വൈ. രാഘവേന്ദ്ര 7,72,364 വോട്ടുകൾ നേടി വിജയിച്ചു. മുഖ്യ എതിരാളി കോൺഗ്രസിന്റെ ഗീത ശിവരാജ്കുമാറിന് 5,32,340 വോട്ടാണ് നേടാനായത്. രാഘവേന്ദ്രയുടെ ഭൂരിപക്ഷം 2019ലെ 2.23 ലക്ഷത്തിൽ നിന്ന് 2.40 ലക്ഷം വോട്ടായി ഉയരുകയാണ് ചെയ്തത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പുനൽകിയ ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗം ബി.എസ്. യദിയൂരപ്പ ചതിച്ചുവെന്നാരോപിച്ചാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞ് റെബലായി മത്സരിച്ചത്.

Tags:    
News Summary - Shivamogga-KS-Eshwarappa-Lok-Sabha-Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.