ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ (ചിത്രം: പി. സന്ദീപ്)
ബംഗളൂരു: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ച ഉരുൾപൊട്ടലിൽ ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല അനുശോചനം അറിയിച്ചു. സർവം നഷ്ടപ്പെട്ട് സ്വന്തം ശരീരം മാത്രം അവശേഷിക്കുന്ന സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് അബ്ദുൽ റഹീം കോട്ടയം പറഞ്ഞു. ദുരന്ത ബാധിതർക്കായി സേവന സന്നദ്ധമായി മുന്നിട്ടിറങ്ങണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു.
ദുരന്തത്തിൽപ്പെട്ടവർക്ക് സാന്ത്വനമേകാൻ ബംഗളൂരുവിൽനിന്ന് എച്ച്.ഡബ്ല്യു.എ വളന്റിയർമാർ തങ്ങളുടെ ആംബുലൻസുമായി ഐ.ആർ.ഡബ്ല്യു സന്നദ്ധ സേവന സംഘത്തോടൊപ്പം ബുധനാഴ്ച കാലത്തു മുതൽ ദുരന്ത ബാധിത പ്രദേശത്ത് കർമനിരതരായി രംഗത്തുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ സംവിധാനങ്ങളുടെ സജീവ ഇടപെടലിനൊപ്പം തന്നെ ലോകത്തെങ്ങുമുള്ള നന്മനിറഞ്ഞ മനുഷ്യർ മറ്റു പരിഗണനകൾക്കതീതമായി തങ്ങളുടെ ആത്മാർഥമായ സഹായ സഹകരണങ്ങളുമായി രംഗത്തുണ്ടെന്നുള്ളത് വലിയ ആശ്വാസമാണ്. പുനരധിവസിപ്പിക്കാനുള്ള ശ്രമകരമായ കർമത്തിൽ സർക്കാറിനോട് കൈകോർത്ത് പീപ്ൾസ് ഫൗണ്ടേഷനോടൊപ്പം ബംഗളൂരുവിലെ എച്ച്.ഡബ്ല്യു.എയും ഐ.ആർ.ഡബ്ല്യുവും മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.