ഭുവനേശ്വര്‍: ഒഡിഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി നടന്ന മാവോവാദി വേട്ടയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തുമുദിബന്ധ ബ്ളോക്കിന് കീഴിലെ ജകിംഗിയക്കും ഗുമുര്‍മുഹക്കും ഇടയിലാണ് സംഭവം. പതിയിരുന്ന സേനാംഗങ്ങള്‍ റോഡിന് എതിര്‍വശത്ത് ഉയര്‍ന്ന പ്രദേശത്തുനിന്ന മാവോവാദികള്‍ക്കുനേരെ വെടിയുതിര്‍ത്തപ്പോള്‍ ഓട്ടോറിക്ഷയില്‍ എത്തിയ ഗ്രാമീണര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന് ദക്ഷിണ മേഖലാ ഐ.ജി അമിതാഭ് താക്കൂര്‍ പറഞ്ഞു. മാവോവാദികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.