സി.എ.എ വിരുദ്ധ പ്രക്ഷോഭകനെതിരെ കൊള്ളയടിക്ക് കേസെടുത്ത് പൊലീസ്;  വകുപ്പ് നീക്കം ചെയ്യാനാകിെല്ലന്ന് ഹൈകോടതിയും

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബസിെൻറ താക്കോൽ ഊരിയെടുത്തതാണ് സതീഷ് വൻസോല ചെയ്ത കുറ്റം. ഇതിന് പൊലീസ് ചുമത്തിയത് ഐ.പി.സിയിലെ 395ാംവകുപ്പ്. കൂട്ടം ചേർന്നുള്ള കൊള്ളയടി, കവർച്ച തുടങ്ങിയവ ചെയ്യുന്നവർക്കെതിരായാണ് സാധാരണ ഈ വകുപ്പ് ചുമത്തുന്നത്.

പൊലീസ് നടപടിക്കെതിരെ ആദ്യം സെക്ഷൻ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും സതീഷ് ഹരജി നൽകി. എന്നാൽ ഇരു കോടതികളും വകുപ്പ് എടുത്ത് മാറ്റാനാകില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. സംഭവം നടന്നത് ഗുജറാത്തിലാണ്. ഛാപ്പി നഗരത്തിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഡിസംബർ 2019 ലാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് സ്റ്റേറ്റ് സർവീസ് ബസിെൻറ താക്കോലാണ് സതീഷ് ഊരിയെടുത്തത്. ആദ്യം പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ 395ാം വകുപ്പ് േചർത്തിരുന്നില്ലെന്ന് സതീഷ് പറയുന്നു. ജീവപര്യന്തമൊ 10 വർഷം കഠിനതടവോ ലഭിക്കാവുന്ന ഈ വകുപ്പ് പിന്നീട് പൊലീസ് കൂട്ടിച്ചേർക്കുകയായിരുന്നു. ഇത് കൂടാതെ ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെ നിരവധി കുറ്റങ്ങൾക്കുള്ള വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

താക്കോൽ ഊരിയെടുക്കുന്ന സമയത്ത് ഡ്രൈവറെ ഭയപ്പെടുത്തിയെന്നും ഇത് ഒരുപക്ഷെ അദ്ദേഹത്തിെൻറ മരണത്തിന് കാരണമായേനെ എന്നുമാണ് കോടതി നിരീക്ഷിച്ചത്. സ്വാതന്ത്ര്യ സമരസേനാനികളായ അഷ്ഫാഖുള്ള ഖാൻ, റാം പ്രസാദ് ബിസ്മിൽ എന്നിവരുടെ ചരമദിനത്തിലാണ് സതീഷിെൻറ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

Tags:    
News Summary - HC refuses to drop dacoity charges against anti-CAA protestor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.