തട്ടിപ്പുകളേ തലവെക്കാൻ മലയാളി റെഡി

ജറാത്തുകാരായ മൂന്നു ചെറുപ്പക്കാർ തൃശൂർ ജില്ലയിലെ ഒരു ചെറുകിട സ്വർണവ്യാപാരിയെ സമീപിക്കുന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചുതുടങ്ങി. കിണർ കുഴിച്ചപ്പോൾ ഒരു കുടം കിട്ടി. കുടം നിറയെ സ്വർണം. പകുതി വിലയ്ക്ക് നൽകാൻ തയാറാണ്. വ്യാപാരി ആലോചിച്ചപ്പോൾ സംഗതി കൊള്ളാം. രാവിലെതന്നെ ഭാഗ്യം വന്നുകയറിയ വഴിയോർത്ത് സർവദൈവങ്ങളെയും മനസ്സാലെ സ്തുതിച്ചു. സംഘം നൽകിയ സ്വർണത്തിൽനിന്ന് അൽപമെടുത്ത് ഉരച്ചുനോക്കി. ഒറിജിനൽ തന്നെ. ഇടപാട് ഉറപ്പിച്ചു. സാംസ്കാരിക നഗരത്തിൽ 'കച്ചവടം' പച്ചപിടിക്കുമെന്ന് മനസ്സിലാക്കിയ സംഘം മറ്റു ചില വ്യാപാരികളെയും സമീപിച്ചു. ലോഡ്ജിൽ മുറിയെടുത്ത് ദിവസങ്ങളോളം തമ്പടിച്ചായിരുന്നു പ്രവർത്തനം.

ഉരച്ചുനോക്കാൻ കൊടുക്കുന്നത് യഥാർഥ സ്വർണം തന്നെയായിരുന്നു. നിധിയെന്നു പറഞ്ഞ് ഇടപാടുകാരന് കൈമാറുന്നത് മുക്കുപണ്ടം. പകുതി വിലയ്ക്ക് സ്വർണം കിട്ടുമെന്ന് കേട്ട് ലക്ഷങ്ങൾ മുൻകൂർ നൽകി ഇടപാട് ഉറപ്പിച്ചവരുമുണ്ട്. കിട്ടിയ തുകയുമായി സ്വദേശത്തേക്ക് കടക്കാൻ ഒരുങ്ങവെ ഷാഡോ പൊലീസ് 'സ്വർണ വ്യാപാരികളെ' പൊക്കി. കെണിയിൽപ്പെടുത്താൻ ശ്രമിച്ച ഒരു വ്യാപാരിക്ക് ചെറിയ ഒരു സംശയം തോന്നിയതാണ് തട്ടിപ്പു പുറത്തുകൊണ്ടുവന്നത്. കിലോ കണക്കിന് മുക്കുപണ്ടങ്ങളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പല ജില്ലകളിലും സമാന തട്ടിപ്പുകൾ നടത്തിയതായി അറിയുന്നത്. ലാഭം കിട്ടുമെന്ന് കേട്ടപ്പോൾ കിണർ കുഴിച്ചാൽ കുടം കിട്ടുമോ, അതിൽ സ്വർണമുണ്ടാകുമോ എന്നു ചിന്തിക്കാനൊന്നും ആരും മെനക്കെട്ടില്ല എന്നതാണ് സത്യം.

കിളച്ചുകൊണ്ടിരിക്കുേമ്പാൾ സ്വർണം കിട്ടിയെന്നും അത് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുേമ്പാൾ നിങ്ങളെ വിശ്വസിച്ചേൽപ്പിക്കാൻ പറ്റുമെന്ന് പറഞ്ഞ് ഞങ്ങളുടെ നാട്ടിൽ ജോലിക്ക് വന്ന കേരളവാലയാണ് നമ്പർ നൽകിയതെന്നും പറഞ്ഞ് തുടങ്ങുന്ന 'രാജസ്ഥാനിലെ രാജു'വി‍െൻറ ഫോൺവിളി ആയിരക്കണക്കിനാളുകളിലേക്കാണ് എത്തിയിട്ടുള്ളത്. ആരാണ് ആ കേരളവാലയെന്നന്വേഷിക്കാതെ 'രാജു'വി‍െൻറ നിർദേശാനുസരണം പണമയച്ചു കൊടുത്തവരും നിരവധി.

ബുദ്ധിയിലും അറിവിലും ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും മുന്നിലാണ് മലയാളി. ഏത് പുത്തൻ സാേങ്കതികവിദ്യയും ഏതു ഭാഷയും  എളുപ്പം വഴങ്ങും. ലോകത്തിെൻറ ഏതു മൂലയിലും കേരളത്തിെൻറ അടയാളവും അഭിമാനവുമായി അവരുണ്ടാകും. ജീവകാരുണ്യ സംരംഭങ്ങളെ കൈയയച്ച് സഹായിക്കാനും മുന്നിൽ. പക്ഷേ, തട്ടിപ്പിനിരയാകുന്നതിൽ ഇത്രമാത്രം പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു സമൂഹമുണ്ടോ എന്നു സംശയമാണ്. സിനിമ തിരക്കഥകളെ വെല്ലുംവിധം കേരളത്തിനകത്തും പുറത്തുമുള്ള തട്ടിപ്പുകാർ ഒരുക്കിയ ചതിക്കെണികളിൽ ഡിജിറ്റൽ യുഗത്തിലെ ആഗോള മലയാളി എത്രമാത്രം കുരുങ്ങിപ്പോയിട്ടുണ്ടെന്നതിന് സമീപകാലത്തെ നൂറുനൂറ് സംഭവങ്ങൾ ദൃഷ്ടാന്തമാണ്. ധനാകർഷണ യന്ത്രങ്ങൾ, നിക്ഷേപം, നിധി, മണിചെയിൻ, മൾട്ടിലെവൽ മാർക്കറ്റിങ്, വെള്ളിമൂങ്ങ, ഇരുതലമൂരി, നാഗമാണിക്യം, റൈസ് പുള്ളർ, ഒാൺലൈനിലെ മറിമായങ്ങൾ എന്തു തരികിടയും ബുദ്ധിമാനായ മലയാളിയുടെയടുത്ത് ചെലവാകും. ധർമം ചോദിച്ചെത്തുന്നവന് പത്തു പൈസ കൊടുക്കാത്തവർ പോലും വിയർപ്പൊഴുക്കാതെ സമ്പത്ത് വന്നു ചേരുമെന്ന് കണ്ടാൽ നിക്ഷേപം ഇരന്നെത്തുന്നവനു മുന്നിൽ കിടപ്പാടം പണയപ്പെടുത്തിയും കോടികളെറിയും. കണ്ണടച്ചു തുറക്കുേമ്പാൾ കൈവരുന്ന െഎശ്വര്യത്തെക്കുറിച്ചും ഇരട്ടിക്കുന്ന പണത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങൾക്ക് മുന്നിൽ അവെൻറ ശാസ്ത്രബോധവും യുക്തിചിന്തയും സാമാന്യ വിവരവുമെല്ലാം പമ്പ കടക്കും. അങ്ങനെയാണ് സാക്ഷരകേരളം തട്ടിപ്പുകാരുടെ സ്വർഗമായി മാറുന്നത്.

ഒാരോ കാലത്തും വിവിധ രൂപങ്ങളിൽ, വ്യത്യസ്ത മാർഗങ്ങളിൽ തട്ടിപ്പുകൾ കേരളത്തിൽ ആവർത്തിക്കുന്നു. ബുദ്ധിശൂന്യതയും ധനാർത്തിയും കൊണ്ട് സംഭവിച്ച അനർഥങ്ങൾ മാനഹാനി ഭയന്ന് ഭൂരിഭാഗം പേരും മൂടിവെക്കുകയാണ്. ഇരകൾ പരാതി കൊടുക്കില്ലെന്ന ധൈര്യവും പരാതിപ്പെട്ടാൽ തന്നെ ഭീഷണിയും സമ്മർദവുംകൊണ്ട് ഒതുക്കാമെന്ന ആത്മവിശ്വാസവും സമൂഹത്തിലെ അറിയപ്പെടുന്നവരുമായുള്ള അടുപ്പവുമാണ് തട്ടിപ്പുകാർക്ക് തഴച്ചുവളരാൻ അവസരമൊരുക്കുന്നത്.


ഇതൊക്കെയാണ് മലയാളിയുടെ കുഴപ്പം

''തട്ടിപ്പുകാർ എല്ലാകാലത്തുമുണ്ട്. തട്ടിപ്പിന് ഏറ്റവും കൂടുതൽ നിന്നുകൊടുക്കുന്നത് മലയാളികളാണ്. എഴുത്തും വായനയും അറിയാമെങ്കിലും പലർക്കും വിവേകബുദ്ധി ഇല്ലാത്തതാണ് കാരണം. നൈജീരിയക്കാരനും ഡൽഹിക്കാരനും ഒന്നുപോലെ കേരളത്തിൽ തട്ടിപ്പ് നടത്തി വിജയിക്കും. മുംബൈയിൽ ഏറ്റവും വലിയ തട്ടിപ്പുസംഘത്തിെൻറ വായിൽ ചെന്ന് ചാടിയത് മലയാളികളാണ്''-പറയുന്നത് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്.

സാക്ഷരതയുണ്ട്. പക്ഷേ, തട്ടിപ്പുകാരുടെ മുന്നിൽ നമ്മുടെ ബുദ്ധിയും ഉന്നതവിദ്യാഭ്യാസവുമെല്ലാം ആവിയായി മാറുന്നു. 50 ലക്ഷം ലോട്ടറിയടിച്ചു, തുക കിട്ടാൻ 25,000 രൂപ അടക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ ഉടൻ പണം അടക്കും. എടുക്കാത്ത ലോട്ടറി എങ്ങനെ തനിക്ക് അടിച്ചു എന്ന് ആരും ചിന്തിക്കില്ല. 20 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഏതു ബ്ലേഡ് കമ്പനിക്കാരൻ ബോർഡ് വെച്ചാലും ഉടൻ അവിടെ കൊണ്ടുപോയി പണം നിക്ഷേപിക്കും. 20 ശതമാനം പലിശക്ക് നിക്ഷേപം സ്വീകരിക്കാനാകില്ലെന്ന് അവൻ ഒാർക്കുന്നില്ല.

തിരുവനന്തപുരത്ത് നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിലായ ആൾ പുറത്തിറങ്ങി സ്ഥാപനത്തിെൻറ പഴയ പേരിനൊപ്പം 'ന്യൂ' എന്ന് കൂടി ചേർത്ത് വീണ്ടും തുടങ്ങി. 24 ശതമാനം പലിശയായിരുന്നു വാഗ്ദാനം. ആഴ്ചകൾക്കകം നിക്ഷേപം 30 കോടി കവിഞ്ഞു. പത്താംക്ലാസുകാരൻ പയ്യൻ വൻ തോക്കുകളെ പറ്റിച്ച് തട്ടിയെടുത്തത് 100 കോടിയാണ്. അവെൻറ പശ്ചാത്തലമോ യോഗ്യതകളോ അന്വേഷിക്കാൻ ആർക്കും തോന്നിയില്ല. വൈൻ, വെൽത്ത്, വുമൺ എന്ന മൂന്ന് 'ഡബ്ല്യു' ഒാഫർ ചെയ്യുേമ്പാൾ കെണിയിൽപ്പെടുന്നവരാണ് ഒരു കൂട്ടർ. എന്നാൽ, സമൂഹത്തിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ കാര്യകാരണങ്ങൾ നോക്കി വേണം ഇടപെടാൻ. ബുദ്ധിയും വിവേകവും വേണ്ടതുപോലെ ഉപയോഗിക്കാൻ മലയാളി പഠിച്ചില്ലെങ്കിൽ അവൻ ഇനിയും കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും-അലക്സാണ്ടർ ജേക്കബിെൻറ വാക്കുകൾ.


(തുടരും)

Tags:    
News Summary - fraud, malayali ready to put the head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.