സൈനികരുടെയും സായുധ തീവ്രവാദികളുടെയും ഇടയിൽ പെട്ടുപോയ ജമ്മു-കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് തയാറാക്കിയ െഎക്യരാഷ്ട്രസഭ മനുഷ്യാവകാശ കമീഷൻ അധ്യക്ഷെൻറ വിശദീകരണം
കശ്മീർ പ്രശ്നം സംബന്ധിച്ച ചർച്ചകളിൽ പ്രധാനമായും ഇടംപിടിക്കുന്നത് മേഖലയിലെ ആണവശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന പരസ്പര വൈരുധ്യത്തിൽ ഉൗന്നിയ തർക്കം തന്നെയാണ്. കശ്മീരിനെക്കുറിച്ചുള്ള െഎക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം സംബന്ധിച്ച ആദ്യ റിപ്പോർട്ടിൽതന്നെ അതിർത്തിയിൽ ഇരുവിഭാഗവും നടത്തുന്ന കടുത്ത മനുഷ്യാവകാശ വിരുദ്ധതയിൽ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ഗൗരവമായി കാണുന്നില്ലെന്നത് ഖേദകരമാണ്. ഏഴ് ദശകമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഏറ്റവും കൂടുതൽ ബലിയാടാവുന്നത് കശ്മീരികൾ തന്നെ. രാഷ്ട്രീയ ധ്രുവീകരണത്തിനിടയിൽ അവരുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു.
കശ്മീർ പ്രശ്നത്തിൽ രാഷ്ട്രീയ ഇരട്ടത്താപ്പ് വെളിച്ചത്തുകൊണ്ടുവരുകയും താഴ്വരയിലെ മനുഷ്യാവകാശ വിഷയങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന റിപ്പോർട്ട് യു.എൻ മനുഷ്യാവകാശ കമീഷൻ പുറത്തിറക്കിയിട്ടുണ്ട്. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അനിശ്ചിതമായി പൂഴ്ത്തിവെക്കാനാവില്ലെന്നും കശ്മീർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നുമാണ് അതിൽ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യാവകാശ തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നപക്ഷം കശ്മീരിൽ സംഘർഷം കുറക്കുന്നതിനും തർക്കത്തിന് സ്ഥായിയായ പരിഹാരമുണ്ടാവുന്നതിന് അസ്തിവാരമിടാനും കഴിയും.
കശ്മീർ പ്രശ്നത്തിൽ ഒന്നിച്ചിരിക്കണമെന്ന് യു.എൻ മനുഷ്യാവകാശ കമീഷൻ 2016 മുതൽ ഇന്ത്യയോടും പാകിസ്താനോടും ആവശ്യപ്പെട്ടു വരുന്നുണ്ടെങ്കിലും നിരുപാധിക ചർച്ചക്ക് ഇരുരാജ്യങ്ങളും തയാറാവുന്നില്ലെന്നതാണ് ഖേദകരം. എന്നുകരുതി താഴ്വരയിലെ മനുഷ്യാവകാശ വിഷയം മൂടിവെക്കാൻ കമീഷന് കഴിയില്ല. മനുഷ്യാവകാശ കമീഷണർ എന്ന നിലയിൽ ഇരകളോട് സംസാരിക്കേണ്ടത് എെൻറ ചുമതലയാണ്. മനുഷ്യാവകാശ വിഷയങ്ങളിൽ എല്ലാവർക്കും സംരക്ഷണം നൽകുന്നതിന് രണ്ട് രാജ്യങ്ങൾക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും സഹായം നൽകേണ്ടത് ഞങ്ങളുടെ കർത്തവ്യമാണ്. കശ്മീരിലെ സ്ഥിതിഗതികൾ കൃത്യമായി കമീഷൻ അവലോകനം ചെയ്യുന്നുണ്ട്. യഥാർഥ നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാവുന്നു. അതുകൊണ്ടു തന്നെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് സ്വതന്ത്ര അന്വേഷണ കമീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഞാൻ ആവശ്യപ്പെട്ടത്.
ഞങ്ങളുടെ റിേപ്പാർട്ടിനെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതികരണം നിരാശജനകവും അമ്പരപ്പിക്കുന്നതുമായിരുന്നു. റിപ്പോർട്ടിലെ വസ്തുതകൾ സർക്കാർ രേഖകളും സ്രോതസ്സുകളും അവലംബിച്ചായിരുന്നു. ഉദാഹരണത്തിന് 2016 ജൂലൈ മുതൽ താഴ്വരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കാക്കിയത് ജമ്മു-കശ്മീർ മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. റിപ്പോർട്ടിലെ പല കാര്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ വിദഗ്ധരും സർക്കാർ നിയമിച്ച കമീഷനുകളും ഇന്ത്യയിലെ പൗരാവകാശ സംഘടനകളും നേരത്തേ ചൂണ്ടിക്കാട്ടിയതുമാണ്.
സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന 1990ലെ അഫ്സ്പ (AFSPA) നിയമം, 1978 ലെ ജമ്മു-കശ്മീർ പൊതുസുരക്ഷാ നിയമം തുടങ്ങിയാ നടപ്പാക്കുന്നത് ഉത്കണ്ഠജനകമാണ്. ജനാധിപത്യ മൂല്യങ്ങളിൽ ഉൗറ്റംകൊള്ളുന്ന ഒരു രാജ്യം, കൊലപാതകം, ബലാത്സംഗം, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ നടത്തിയ ഒരു സൈനികനെയും 28 വർഷത്തിനിടയിൽ ഒരുതവണപോലും വിചാരണ ചെയ്തിട്ടില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണകൾ സത്യം കണ്ടെത്തുമെന്നുറപ്പാണ്. കുറ്റവാളികൾ അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തിെൻറ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ഇരകൾക്കും കുടുംബത്തിനും ന്യായമായും അർഹതയുണ്ട്. യു.എൻ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട്, പാകിസ്താനിൽനിന്ന് ഉത്ഭവിക്കുന്ന അതിർത്തി കടന്നുള്ള തീവ്രവാദം അവഗണിക്കുന്ന വിധത്തിലാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ല. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും ലൈംഗികാതിക്രമങ്ങളും ഉൾപ്പെടെ തീവ്രവാദ സംഘടനകൾ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ട് ഗൗരവമായെടുത്തിട്ടുണ്ട്. യു.എൻ രക്ഷാസമിതി ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ലശ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ, ജയ്ശെ മുഹമ്മദ് എന്നിവയുടെ കടന്നുകയറ്റത്തെ റിപ്പോർട്ടിൽ എടുത്തുപറയുന്നു. അവരുടെ ചെയ്തികളും അവർക്ക് പുറത്തുനിന്ന് കിട്ടുന്ന പിന്തുണയും റിപ്പോർട്ട് കുറച്ചുകാണിച്ചിട്ടില്ല. പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും യു.എൻ കമീഷൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, മത-ന്യൂനപക്ഷങ്ങളുടെ സംരക്ഷണം, ഭീകരവിരുദ്ധ നിയമം ദുരുപയോഗെപ്പടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ റിപ്പോർട്ട് ആശങ്ക രേഖപ്പെടുത്തുന്നു. സ്വതന്ത്ര മനുഷ്യാവകാശ സംഘടനകൾക്കും മാധ്യമങ്ങൾക്കും പാക് അധീന കശ്മീരിൽ നിരോധനമുള്ളതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കശ്മീരിലെ മനുഷ്യാവകാശ സ്ഥിതിഗതികൾ വിശ്വാസത്തിലെടുക്കണമെന്ന് ഞാൻ ഇന്ത്യയോട് അഭ്യർഥിക്കുന്നു. താഴ്വരയിൽ മനുഷ്യാവകാശം ലംഘിക്കപ്പെട്ടാൽ കശ്മീർ ജനത, പ്രത്യേകിച്ചും യുവജനങ്ങൾ പൊതുധാരയിൽനിന്ന് അകറ്റപ്പെടും. ജനങ്ങൾക്ക് നീതി ലഭിക്കണമെന്നും സംഘർഷാവസ്ഥ അവസാനിപ്പിക്കണമെന്നുമാണ് കശ്മീരികളുടെ ആവശ്യം.
യു.എൻ റിപ്പോർട്ട് തെറ്റിദ്ധാരണജനകവും പക്ഷപാതപരവും ഗൂഢോദ്ദേശ്യമുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ അത് തള്ളിക്കളയുന്നത്. തീർച്ചയായും അതിന് ഒരു ഉദ്ദേശ്യമുണ്ടെന്നത് ശരിതന്നെ. കശ്മീരിൽ സമാധാനവും നീതിയും ലഭ്യമാവുന്നതിന് സംഭാവന നൽകണമെന്നതാണ് റിപ്പോർട്ടിെൻറ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ അതിെൻറ അന്തഃസത്ത ഉൾക്കൊള്ളണമെന്നാണ് ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടുന്നത്.
(െഎക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.