റബർ പോലെയാണ് കേരള കോൺഗ്രസിെൻറ മനഃസാക്ഷിയെന്നാണ് പറയാറ്. വലിച്ചാൽ ഏതറ്റംവ രെയും വലിയും; വിട്ടാൽ പഴയ രൂപത്തിലേക്കുതന്നെ ചുരുങ്ങുകയും ചെയ്യും. ഇൗ ‘ചലന നിയമങ്ങ ൾ’ക്കനുസരിച്ചാണ് പാർട്ടി ലയനവും പിളർപ്പുെമാക്കെ കാലാകാലങ്ങളിൽ നടന്നുവന്നിട ്ടുള്ളത്. പിളർപ്പായാലും ലയനമായാലും, കമിഴ്ന്നുവീണാൽ കാൽപണം എന്ന ‘അധ്വാനവർഗ സിദ് ധാന്ത’ത്തിെൻറ അടിസ്ഥാന തത്ത്വം മറക്കരുതെന്നു മാത്രം. തെളിച്ചുപറഞ്ഞാൽ, പൂകൃഷിയോ െപ ാതുമരാമത്ത് പണിയോ പ്ലസ് ടു കച്ചവടമോ പാർലമെൻറ് സീേറ്റാ എന്തുമായിക്കൊള്ളെട് ട, നഷ്ടത്തിൽ കലാശിക്കുന്ന ഒരു പരിപാടിക്കും മുന്നിട്ടിറങ്ങരുത്. കേരള രാഷ്ട്രീയത് തിൽ തങ്ങളുടെ സംഭാവനകളിലൊന്നും സ്വന്തം നേതാവിൽ തന്നെ പരീക്ഷിച്ച് വിജയിച്ചിട്ടുള ്ളതുമായ ‘കുതികാൽവെട്ട്’ എന്ന കല പ്രയോഗിച്ചും ലാഭം വെട്ടിപ്പിടിച്ചേക്കണം. സർവ കത്ത ോലിക്ക കോൺഗ്രസുകാരനും പാർട്ടിയുടെ ഇൗ സിദ്ധാന്തം മുറുകെപ്പിടിക്കാൻ മത്സരിച്ചപ്പോൾ വർക്കിങ് ചെയർമാൻ ഒരൽപം പിന്നാക്കം പോയി എന്നതൊഴിച്ചു നിർത്തിയാൽ ഇൗ കലഹത്തിൽ എന്താണ് പുതുമയെന്ന് മനസ്സിലാകുന്നില്ല.
സംഭവം ഇത്രയേ ഉള്ളൂ: പാർട്ടി രണ്ടു സീറ്റ് ലോക്സഭയിലേക്ക് ആവശ്യപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് യു.ഡി.എഫ് നേതൃത്വം കോട്ടയം സീറ്റ് മാത്രം അനുവദിക്കുന്നു. ഇൗ സീറ്റ് ജനപ്രിയ നേതാവ് ചാഴികാടന് കൊടുത്തപ്പോൾ ജോസഫ് ആ ചോദ്യം ഉന്നയിച്ചു: എെൻറ സീറ്റെവിടെ? കോട്ടയം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ പിന്നെ നോട്ടം ഇടുക്കിയിലേക്കായി. വലതു സ്വതന്ത്രവേഷത്തിൽ കെട്ടിയാടുമെന്ന് സിൻഡിക്കേറ്റ് മാധ്യമങ്ങൾ. പേക്ഷ, മണ്ഡലത്തിൽ ജംബോ ലിസ്റ്റ് ഇറക്കി കോൺഗ്രസും കൈവിട്ട സാഹചര്യത്തിൽ സേവനം തൽക്കാലം തൊടുപുഴയിൽ ഒതുക്കേണ്ടിവരും. പേക്ഷ, ശുഭപ്രതീക്ഷ കൈവെടിയാനും തയാറല്ല; ആര് കൈവിട്ടാലും തന്നെ ദൈവം രക്ഷിച്ചോളുമെന്നാണ്.
പാർട്ടിയുടെ ഉന്നതാധികാര സമിതിയെയും പാർലമെൻററി സമിതിയെയും വെട്ടി, ജോസഫിന് മാണിസാർ സീറ്റ് നിഷേധിച്ചതിെൻറ പിന്നിലെന്തെന്ന് എല്ലാവർക്കും അറിയാം. എങ്ങാനും യു.പി.എ അധികാരത്തിലെത്തിയാൽ, മാസങ്ങൾക്കു മുേമ്പ രാജ്യസഭയിലെത്തിയ സ്വന്തം മകൻ അവിടെ മന്ത്രിപദവി സ്വപ്നം കണ്ട് കറങ്ങിനടക്കുന്നുണ്ട്. കോട്ടയം വഴി ജോസഫ് ലോക്സഭയിലെത്തിയാൽ പിന്നെ സീനിയോറിറ്റിയുടെയും മറ്റും പേരിൽ ജോസ് കെ. മാണിക്ക് പിന്നിലിരിക്കേണ്ടിവരും. അപ്പോൾ ഒരു പ്രതിസന്ധി മുൻകൂട്ടി ഒഴിവാക്കുന്നതല്ലേ നല്ലത്? അത്രേയ പാർട്ടി ചെയർമാൻ ചെയ്തുള്ളൂ. പാർട്ടി ഭരണഘടനയനുസരിച്ച് ഇതിൽ തെറ്റില്ല.
കാരണം, മേൽ സൂചിപ്പിച്ച പാർട്ടി നയം അത് ശരിവെക്കുന്നുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും മാണിസാർ ചരിത്രം മറക്കരുതായിരുന്നു. ഒാർമയില്ലേ, 1977 ഡിസംബറിൽ കേരള ഹൈകോടതി മാണിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്? അന്ന് കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു മാണി. പകരം മന്ത്രിക്ക് പാർട്ടിയിൽ കടിപിടിയായപ്പോൾ മാണി തന്നെ ജോസഫിനെ നിർദേശിച്ചു. ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. മാസങ്ങൾക്കുള്ളിൽ മാണി സുപ്രീംകോടതിയിൽ തെൻറ നിരപരാധിത്വം തെളിയിച്ചപ്പോൾ ഒരു നിമിഷംപോലും ആലോചിക്കാതെ കസേര ഒഴിഞ്ഞുകൊടുത്തയാളാണ് ജോസഫ്. അങ്ങനെയുള്ള ഒരാളെ അധികാരമോഹി എന്നു വിളിക്കാമോ? വേറൊരു രീതിയിൽ പറഞ്ഞാൽ, ആൻറണിക്കും മുേമ്പ കേരളത്തിൽ ‘ആദർശ രാഷ്ട്രീയ’ത്തിെൻറ മേൽക്കുപ്പായം അണിഞ്ഞയാളാണ് ജോസഫ്.
അദ്ദേഹം പാർലമെൻറ് സീറ്റിലും കേന്ദ്രമന്ത്രി പദവിയിലുമൊക്കെ കണ്ണുവെച്ചിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ മറ്റെന്തെങ്കിലും കാരണം കാണും. ഇടുക്കിയിലും വയനാട്ടിലും എന്നല്ല, രാജ്യത്തിെൻറ പല ഭാഗങ്ങളിലും കർഷകരിങ്ങനെ തീരാദുരിതം അനുഭവിക്കുേമ്പാൾ, കൃഷി രാഷ്ട്രീയത്തിലും രാഷ്ട്രീയ കൃഷിയിലും അഗ്രഗണ്യനായ ഒരാൾ അങ്ങനെ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്. പേക്ഷ, ചരിത്രം ജോസഫിനും ബാധകമാണ്. കൃത്യം 30 കൊല്ലം മുമ്പ് ഇതുപോലെ മാണിയുമായി തെറ്റി ഇടുക്കിയിൽ പോയി മത്സരിച്ചത് ഒാർമയില്ലേ. അന്ന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല.
1960കളുടെ രണ്ടാം പാദത്തിലാണ് സംഭവം. ചെെന്നെ ലയോള കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോസഫിന് അന്ന് താൽപര്യം കൃഷിയും രാഷ്ട്രീയവുമൊന്നും ആയിരുന്നില്ല; ഗവേഷണമായിരുന്നു. അങ്ങനെ പിഎച്ച്.ഡി അഡ്മിഷൻ കിട്ടുമോ എന്നറിയാനായി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ എം.എ. ഉമ്മനെ സമീപിച്ചു. പ്രഫ. ഉമ്മന് കാര്യം ആദ്യേമ പിടികിട്ടി; സാമ്പത്തിക ശാസ്ത്ര ഗവേഷണത്തിന് പകരം, രാഷ്ട്രീയ ഗവേഷണമായിരിക്കും ഉത്തമമെന്ന് അദ്ദേഹം ഉപദേശിച്ചുവത്രെ. പിന്നെ കെ.എം. േജാർജിെൻറ ആശീർവാദത്തോടെയാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ’67ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ’70ലാണ് ആദ്യമായി നിയമസഭയിലെത്തിയത്.
’76ൽ െഎക്യമുന്നണിയുടെ ഭാഗമായതോടെ ആചാര്യനെ വെട്ടി മാണിയുടെ സന്തതസഹചാരിയായി. മൂന്നുവർഷം കഴിഞ്ഞപ്പോൾ മാണിയും ജോസഫും രണ്ടായി; ഒപ്പം പാർട്ടിയും. ’84ൽ വീണ്ടും എല്ലാവരും ഒന്നായി ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ടു. അതിനുശേഷം പിന്നെയും പിളർന്നെങ്കിലും രണ്ടു പാർട്ടികളും കരുണാകരൻ മന്ത്രിസഭയിൽ തന്നെ തുടർന്നു (ഇൗ സാധ്യത ഇപ്പോഴുമുണ്ടെന്നർഥം). ’89ൽ ജോസഫ് ഇടത്തോട്ടുപോയി. പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞ ജോസഫിനെ മുന്നണിയിലെടുക്കുന്നതിൽ ഇ.എം.എസിന് ഒട്ടും എതിർപ്പുണ്ടായിരുന്നില്ല. ’91ലെ തെരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ് മൊത്തം തോറ്റമ്പി. ’96ൽ തൊടുപുഴയിൽ തിരിച്ചുവന്ന് നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ-പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തു.
മന്ത്രിസഭയിലെ മികച്ച പ്രകടനവും ലാഭകരമായ പ്ലസ് ടു കച്ചവടവുെമാക്കെയാകാം 2001ൽ ജനവിധി തിരിച്ചായി. 2006ലെ വി.എസ് മന്ത്രിസഭയിൽ വീണ്ടും െപാതുമരാമത്ത് വകുപ്പിെൻറ ചുമതല. പക്ഷേ, വിമാനയാത്രക്കിടെ ഒരു സ്ത്രീയോട് അപമര്യാദയായി െപരുമാറിയതിെൻറ പേരിൽ മന്ത്രിസ്ഥാനം തെറിച്ചു. കുറച്ചുകാലത്തിനുശേഷം വീണ്ടും മന്ത്രിയായി തിരിച്ചുവന്നിട്ടും ഗതിപിടിച്ചില്ല. മാണിയുമായി ചർച്ച നടത്തി മുന്നണി വിടാനൊരുങ്ങിയതിെൻറ പേരിൽ വി.എസ് പിടിച്ചുപുറത്താക്കി. അതിനുമുേമ്പ മുന്നണി വിട്ടുവെന്നാണ് പാർട്ടിയുടെ വാദം. അതുകഴിഞ്ഞ് വീണ്ടും ലയനം; ശേഷം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ. ഇപ്പോൾ പ്രതിപക്ഷ നിരയിൽ െവറുതെ ഇരിക്കുേമ്പാഴാണ് പാർലമെൻറ് മോഹമുദിച്ചത്. അതിന് ചെയർമാെൻറ വക എട്ടിെൻറ പണി. അത്രയേ സംഭവിച്ചുള്ളൂ.
1944 ജൂൺ പത്തിന് തൊടുപുഴയിൽ ജനനം. പുറപ്പുഴ പാലത്തിനാൽ ജോസഫിെൻറയും അന്നമ്മയുടെയും അഞ്ചു മക്കളിൽ ഏക ആൺതരി. ചങ്ങനാശ്ശേരി എസ്.ബി കോളജ്, തേവര എസ്.എച്ച് കോളജ്, മദ്രാസ് ലയോള കോളജ് എന്നിവിടങ്ങളിൽനിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. മിതഭാഷിയും ഗായകനുമാണ്. പേക്ഷ, ഏറെ പ്രിയം കൃഷിയോടാണ്; വിശേഷിച്ചും ൈജവകൃഷിയോട്. ആ വകയിലും ചില അഴിമതി ആരോപണങ്ങളൊക്കെയുണ്ട്. പിന്നെ മലയോര കർഷകനല്ലേ. കൈയേറ്റ കേസുകളും സ്വാഭാവികം. എം.പി. പോളിെൻറ സഹോദരീപുത്രി ഡോ. ശാന്തയാണ് ഭാര്യ. നാലു മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.