ഏഴു പതിറ്റാണ്ട് പ്രായമുള്ള ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ഓരോ പൊതു തെരഞ്ഞെടുപ്പു ക ഴിയുന്തോറും പക്വത നേടുകയോ പൂർവാധികം ബലഹീനമാവുകയോ? നിർഭയമായും സ്വതന്ത്രമായും ദേശീയ നന്മമാത്രം ലാക്കാക്കിയും സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാവിഭാഗം ജനങ്ങൾക്കും സാധിച്ചാലാണ് ജനാധിപത്യത്തെ ശക്തവും പക്വവുമെന്ന് പറയാനാവുക. ഇവിടെ സംഭവിക്കുന്നതോ? ഇലക്ഷൻ നിയമങ്ങളും ചട്ടങ്ങളും എത്രതന്നെ സൂക്ഷ്മവും കർശനവും കുറ്റമറ്റതുമാണെങ്കിലും എല്ലാം കാറ്റിൽപറത്തി മതനിരപേക്ഷ ജനാധിപത്യത്തിെൻറ പ്രസക്തിപോലും ചോദ്യംചെയ്യുന്ന തരത്തിൽ ഭരണാധികാരികളും പാർട്ടി നേതാക്കളും ദുഷ്പ്രചാരണങ്ങൾ കൊഴുപ്പിക്കുകയാണ്. ജനങ്ങളുടെ അധമവികാരങ്ങൾ പരമാവധി ഉദ്ദീപിപ്പിച്ച് ജയിപ്പിക്കാനും തോൽപിക്കാനുമുള്ള അടവുകൾ നിർബാധം പ്രയോഗിക്കുന്ന ഉത്കണ്ഠജനകമായ കാഴ്ചയാണ് കാണാനാവുന്നത്. അപകടകരമായ ഇൗ പ്രചാരണത്തിന് ചുക്കാൻപിടിക്കുന്നത് രാജ്യത്തിെൻറ പ്രധാനമന്ത്രി തന്നെയാവുേമ്പാൾ മറ്റുള്ളവരെക്കുറിച്ച് എന്തുപറയാൻ? 2014ലെ തെരഞ്ഞെടുപ്പിൽ എവ്വിധമാണ് ഭരണഘടനയുടെ അന്തസ്സത്ത തെല്ലും മാനിക്കാതെ തീവ്രവലതുപക്ഷം അധികാരത്തിലേറിയതെന്ന് വിശദീകരിക്കേണ്ടതില്ല.
കോർപറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ സഹായത്തോടെ രാജ്യസുരക്ഷയുടെയും പ്രതിരോധത്തിെൻറയും പേരിൽ മതന്യൂനപക്ഷങ്ങളുടെ നേരെ വെറുപ്പും വിദ്വേഷവും ആവോളം ഇളക്കിവിടുകയായിരുന്നു അവർ. ഭൂരിപക്ഷം നേടി അധികാരത്തിലേറിയേശഷവും അന്തസ്സും മാന്യതയുമുള്ള ഒരു സർക്കാറല്ല നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പോയ അഞ്ചു വർഷം ഇന്ത്യ ഭരിച്ചത്. പാർശ്വവത്കൃത സമൂഹങ്ങളെ കൂടുതൽ കൂടുതൽ അരികുവത്കരിക്കാനും സവർണ മേധാവിത്വവും സംസ്കാരവും അരക്കിട്ടുറപ്പിക്കാനും സാധ്യമായതൊക്കെ മോദി സർക്കാറും സംഘ്പരിവാറും ചെയ്തു. പക്ഷേ, ഭരണത്തിെൻറ ആദ്യമൂഴത്തിന് തിരശ്ശീല വീഴാൻ പോകുേമ്പാൾ അവർ മനസ്സിലാക്കേണ്ടിവരുന്നു തങ്ങൾ ആരുടെ പേരിലാണോ ഇതൊക്കെ ചെയ്തത് അവരിൽ ഭൂരിപക്ഷത്തിനും സഹിക്കാനും പൊറുക്കാനും കഴിയാത്ത ചെയ്തികളാണ് തങ്ങൾ കാഴ്ചവെച്ചതെന്ന്. ശൈഥില്യവും ഭിന്നിപ്പും തളർത്തിയ മതേതര പ്രതിപക്ഷത്തിന് ബോധവും തിരിച്ചറിവും പുതുജീവനും ഉണ്ടാക്കാനാണ് തങ്ങളുടെ സമീപനങ്ങൾ സഹായകരമായിരിക്കുന്നതെന്ന്. പരിഭ്രാന്തരായ തീവ്രവലതുപക്ഷ ശക്തികൾ സമചിത്തതയോടെ സ്ഥിതിഗതികൾ വിലയിരുത്തി തെറ്റുകൾ തിരുത്താനുള്ള വിവേകം വീണ്ടെടുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അത് അവരുടെ അജണ്ടക്കും കഴിവിനും അതീതമാണെന്നതു തന്നെ കാരണം.
പകരം ഇതേവരെ സഞ്ചരിച്ച പാതയിൽ പൂർവാധികം പിടിവാശിയോടെ പിടിച്ചുനിൽക്കാൻ തന്നെയാണ് മോദി -അമിത് ഷാ കൂട്ടുകെട്ടിെൻറ തീരുമാനമെന്ന് ഓരോ ദിവസത്തെയും അവരുടെ ജൽപനങ്ങൾ തെളിയിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിെൻറയും അതിന് തിരിച്ചടിയായി നടത്തിയ ബാലാകോട്ട് സൈനിക നടപടികളുടെയും പേരിലുള്ള വർഗീയ പ്രചാരണങ്ങൾ തുടരവെത്തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലെ വയനാട് മണ്ഡലത്തിൽനിന്നു കൂടി ജനവിധി തേടാനുള്ള ഒടുവിലത്തെ തീരുമാനത്തെ രാഷ്ട്രീയയ സമചിത്തതയോടെ നേരിടാനുള്ള സന്നദ്ധതയല്ല മോദി ക്യാമ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. താൻ ഉത്തരേന്ത്യയിലെ ജനങ്ങളോടൊപ്പം മാത്രമല്ല, ദക്ഷിണേന്ത്യൻ ജനങ്ങൾക്കുമൊപ്പവുമുണ്ടെന്ന് കാണിക്കാനാണ് യു.പിയിലെ അമേത്തിക്കൊപ്പം കേരളത്തിലെ വയനാട്ടിലും മത്സരിക്കാൻ തീരുമാനിച്ചതെന്ന രാഹുലിെൻറ വിശദീകരണം അവർ മുഖവിലയ്ക്കെടുക്കണമെന്നില്ല. അമേത്തിയിലെ പരാജയഭീതിയാണ് വയനാട്ടിൽനിന്നുകൂടി മത്സരിക്കാൻ കോൺഗ്രസിെൻറ പ്രധാനമന്ത്രി നോമിനിയെ പ്രേരിപ്പിച്ചത് എന്ന് ആരോപിക്കാം. എവിടെ ചെന്ന് മത്സരിച്ചാലും പരാജയമാണ് നേരിടാൻ പോകുന്നതെന്ന് വാദിക്കാം.
പക്ഷേ, അതിലപ്പുറം പോയി ഹിന്ദു ഭൂരിപക്ഷമണ്ഡലമായ അമേത്തിയിൽനിന്നും ഭയേത്താടെയാണ് വയനാട്ടിൽ എത്തിയതെന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തട്ടിവിടുേമ്പാൾ എത്രത്തോളം സങ്കുചിതവും വർഗീയവുമാണ് അദ്ദേഹത്തിെൻറ മനസ്സെന്ന് ഇന്ത്യൻ ജനത അമ്പരക്കേണ്ടിവരുന്നു. രാജ്യത്തെ പ്രബല മതന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ സമുദായക്കാർക്ക് മാത്രമല്ല, ആദിവാസികൾക്കും നിർണായക വോട്ടവകാശമുള്ള വയനാട് മണ്ഡലം ഹിന്ദു ഭൂരിപക്ഷമല്ല എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നത് ഒരു കാര്യം. ഉപര്യുക്ത അധഃസ്ഥിത പാർശ്വവത്കൃത വിഭാഗങ്ങളോട് തനിക്ക് താൽപര്യവും അനുഭാവവും ഉണ്ടെന്ന് ഒരു മതേതര രാഷ്ട്രീയ നേതാവ് കരുതിയാൽതന്നെ അതൊരപരാധമാകുന്നതെങ്ങനെ? ‘ആരോടും വൈരമില്ല, പ്രീണനവും’ എന്ന് പാടിനടക്കുന്ന ഒരു സംഘത്തലവൻ പച്ചയായി ഭൂരിപക്ഷ സമുദായത്തിെൻറ മാത്രം വിധേയനാണ് താെനന്ന് അവകാശപ്പെടുകയല്ലേ ഈ പ്രസ്താവനയിലൂടെ? മോദിയെ കൊണ്ടുനടക്കുന്ന അമിത് ഷാ, ഹിന്ദുക്കളെ ഭീകരരാക്കുകയാണ് േകാൺഗ്രസ് എന്ന് കുറ്റപ്പെടുത്തുേമ്പാൾ അതിലടങ്ങിയ കുത്സിതത്വവും കാണാതിരിക്കാനാവില്ല. 68 പേർ ദാരുണമായി കൊല്ലപ്പെട്ട സംേഝാത എക്സ്പ്രസ് സ്ഫോടനകേസ് അന്വേഷിച്ച സംഘത്തിെൻറ അനാസ്ഥയും കഴിവുകേടും കാരണമായി അതിെൻറ േപരിൽ പിടിക്കപ്പെട്ട സംഘ്പരിവാർ പ്രവർത്തകരെ മുഴുവൻ തെളിവില്ലാത്തതിെൻറ പേരിൽ വിട്ടയക്കേണ്ടി വന്നേപ്പാൾ ബന്ധപ്പെട്ട ന്യായാധിപൻ അങ്ങേയറ്റത്തെ വേദന പരസ്യമായി പ്രകടിപ്പിച്ചതാണ്.
ഇതിലേക്ക് വിരൽചൂണ്ടിക്കൊണ്ടുള്ള േകാൺഗ്രസ് വക്താക്കളുടെ അഭിപ്രായ പ്രകടനമാണ് ഷായുടെ കണ്ണിൽ ഹിന്ദുക്കളെ ഭീകരരാക്കുന്ന നടപടി! സത്യത്തിൽ സംഝോത, മാേലഗാവ്, മക്ക മസ്ജിദ്, അജ്മീർ സ്ഫോടനങ്ങളെല്ലാം ഹിന്ദുത്വ ഭീകരർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് കണ്ടെത്തിയത് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് അടക്കമുള്ള അന്വേഷണ ഏജൻസികളാണ്. പക്ഷേ, ഇരകളിൽ ബഹുഭൂരിഭാഗവും മുസ്ലിംകളായതിനാൽ സ്ഫോടനങ്ങൾ ഭീകരപ്രവർത്തനമല്ല, ദേശസ്േനഹമാണെന്ന കാഴ്ചപ്പാടുള്ളവർക്ക് അങ്ങനെയേ പറയാൻ കഴിയൂ. എന്തായാലും തെരഞ്ഞെടുപ്പ് പ്രചാരണം വംശീയവും വർഗീയവുമായ പതനത്തിലെത്തരുതെന്ന് ഇലക്ഷൻ കമീഷന് നിർബന്ധമുണ്ടെങ്കിൽ ഇത്തരം നിരുത്തരവാദപരമായ ജൽപനങ്ങൾക്ക് കടിഞ്ഞാണിട്ടേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.