ആലപ്പുഴ: എക്സിറ്റ് പോളുകൾ ഫോട്ടോ ഫിനിഷിങ് പ്രവചിച്ച അരൂരിൽ എന്താണ് സംഭവിക ്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇടതുപക്ഷം ജയം ഉറപ്പിച്ച അരൂരി ൽ അവസാന നിമിഷം തെരഞ്ഞെടുപ്പ് ചിത്രം പാടെ മാറി മറിഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ ്ച് മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത് അരൂരിലാണ് -80.47 ശതമാനം. 1960ലാണ് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങ് ശതമാനം -90.99. 2006ലായിരുന്നു ഏറ്റവും കുറഞ്ഞ പോളിങ്ങ് -78.23.
എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയിലെ പ്രകാശ്ബാബുവിനെ നിഷ്പ്രഭമാക്കി എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് അരൂർ സാക്ഷ്യം വഹിച്ചത്. എൽ.ഡി.എഫിലെ മനു സി പുളിക്കലിന് ആദ്യ ദിവസങ്ങളിൽ പ്രചാരണത്തിൽ മേൽക്കോയ്മ നിലനിർത്താനായി.
എന്നാൽ, പതിവുപോലെ അവസാനം മാത്രം സ്ഥാനാർത്ഥിത്വം പ്രഖ്യാപിപ്പിക്കപ്പെട്ട യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനെ സംബന്ധിച്ചിടത്തോളം നാലു മാസം മുമ്പ് നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ 648 വോട്ടിെൻറ ഭൂരിപക്ഷം അരൂരിൽ നേടാനായെന്നതായിരുന്നു പ്രധാന മൂലധനം.
2016ൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിലെ അനിയപ്പന് 27,753 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ധീവര സമുദായത്തിൽപെട്ട ഡോ. കെ.എസ്. രാധാകൃഷ്ണൻ മത്സരിച്ചപ്പോൾ ബി.െജ.പിക്ക് അരൂരിൽ ലഭിച്ചത് 25,250 വോട്ട് മാത്രമാണ്. മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കാനുള്ള ബി.ഡി.െജ.എസ് തീരുമാനം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. പ്രകാശ് ബാബുവിന് മണ്ഡലത്തിൽ വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിയാതെ പോയത് എൻ.ഡി.എക്ക് ക്ഷീണമായി. ബി.ജെ.പിക്ക് 15000 വോട്ടിനപ്പുറം ലഭിക്കാനിടയില്ല. ബി.ജെ.പിക്ക് നഷ്ടമാകുന്ന വോട്ടുകൾ ആർക്ക് പോകുമെന്നതിനെ ആശ്രയിച്ചിരിക്കും ഏത് മുന്നണിക്കായിരിക്കും വിജയം എന്നേ പറയാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.