ചെന്നൈ: നടൻ കമൽഹാസൻ അടുത്തമാസം പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുമെന്ന ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തം. ഗാന്ധിജയന്തിക്കോ വിജയദശമി ദിനത്തിലോ കമൽ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്നും തദ്ദേശ സ്വയംഭരണ െതരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വാർത്തകൾ പ്രചരിക്കുകയാണ്. എന്നാൽ, കമൽഹാസനോ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അണ്ണാ ഡി.എം.കെ സർക്കാറിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടതോടെയാണ് കമലിെൻറ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.
കഴിഞ്ഞയാഴ്ച കോയമ്പത്തൂരിൽ ആരാധകെൻറ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കവേ, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ശക്തമായ സൂചന താരം നൽകിയിരുന്നു. നിയമസഭ മന്ദിരമായ സെൻറ്േജാർജ് കോട്ടയെ സൂചിപ്പിച്ച്, കോട്ടയിലേക്ക് മാർച്ച് ചെയ്യാൻ സമയമായെന്നായിരുന്നു ആഹ്വാനം. തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതോടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കു ചൂടേറി. ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള കമൽഹാസൻ ഏതെങ്കിലും ഇടതു പാർട്ടിയുടെ ഭാഗമാകാനുള്ള സാധ്യത കുറവാണ്. രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് ഈയിടെ നടന്ന നിരവധി ഓൺലൈൻ സർവേകൾ കമൽ തന്നെ നടത്തുന്ന കളമൊരുക്കലാെണന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.