പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 297 റൺസ് വിജയലക്ഷ്യം

മുൽത്താൻ: പാകിസ്താൻ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആവേശം. മൂന്നാംനാൾ ആതിഥേയർ കുറിച്ച 297 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലീഷുകാർക്ക് 11 റൺസെടുക്കുന്നതിനിടെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി. കളി നിർത്തുമ്പോൾ രണ്ടിന് 36 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒലി പോപ്പും (21) ജോ റൂട്ടുമാണ് (12) ക്രീസിൽ.

366 റൺസിന് മറുപടിയായി സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് ഇന്നലെ ആദ്യ സെഷനിൽ 291ൽ അവസാനിപ്പിച്ചു പാകിസ്താൻ. സ്പിന്നർ സാജിദ് ഖാന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് ആതിഥേയർക്ക് കരുത്തായത്.

അതേ നാണയത്തിൽ തിരിച്ചടിച്ച ഇംഗ്ലണ്ട് പാകിസ്താനെ രണ്ടാം ഇന്നിങ്സിൽ 221ന് പുറത്താക്കി. 63 റൺസെടുത്ത സൽമാൻ ആഗയാണ് ടോപ് സ്കോറർ. ശുഐബ് ബഷീർ ഇംഗ്ലണ്ടിനായി നാല് വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ ഓപണർമാരായ സാക് ക്രോളിയുടെയും (3) ബെൻ ഡക്കറ്റിന്റെയും (0) വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായിരിക്കുന്നത്.

Tags:    
News Summary - England set a target of 297 runs against Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.