ബംഗ്ലാദേശ് ബാറ്റർമാരെ എറിഞ്ഞൊതുക്കി കുൽദീപും സിറാജും; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് ബാറ്റർമാരെ കുൽദീപ് യാദവിന്‍റെയും മുഹമ്മദ് സിറാജിന്‍റെയും നേതൃത്വത്തിൽ എറിഞ്ഞൊതുക്കിയപ്പോൾ എട്ട് വിക്കറ്റിന് 133 റൺസ് എന്ന നിലയിലാണ് രണ്ടാംദിനം കളി അവസാനിച്ചത്. നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 404ൽ അവസാനിച്ചിരുന്നു.

ഇന്നിങ്സിന്‍റെ ആദ്യ പന്തിൽ തന്നെ നജ്മുൽ ഷാന്‍റോയെ പുറത്താക്കി മുഹമ്മദ് സിറാജാണ് തുടക്കമിട്ടത്. കുൽദീപ് യാദവ് നാല് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. മെഹ്ദി ഹസൻ (16), ഇബാദത്ത് ഹുസൈൻ (13) എന്നിവരാണ് ബാറ്റിങ് തുടരുന്നത്.

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 404 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക്, 126 റൺസ് മാത്രമേ സ്കോർ ബോർഡിൽ കൂട്ടിചേർക്കാനായുള്ളു. 192 പന്തിൽ 86 റൺസെടുത്ത ശ്രേയസ്സ് അയ്യരുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇബാദത്ത് ഹൊസ്സൈന്‍റെ പന്തിൽ ബൗൾഡായാണ് താരം മടങ്ങിയത്. രവിചന്ദ്രൻ അശ്വിൻ അർധ സെഞ്ച്വറി നേടി (113 പന്തിൽ 58 റൺസ്). കുൽദീപ് യാദവ് (114 പന്തിൽ 40 റൺസ്), മുഹമ്മദ് സിറാജ് (മൂന്നു പന്തിൽ നാല്) എന്നിവരും പുറത്തായി. 15 റൺസുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

Tags:    
News Summary - Ind vs Ban 1st test updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.