ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിങ്; ടീമിൽ മാറ്റമില്ല, സഞ്ജു ഇനിയും കാത്തിരിക്കണം

നോർത്ത് സൗണ്ട് (ആന്റിഗ്വ): ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ രണ്ടാം ജയം തേടി ഇറങ്ങുന്ന ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ബംഗ്ലാദേശ്. ഇന്ത്യയുടെ സ്ക്വാഡിൽ മാറ്റമുണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിൽ അഫ്ഗാനിസ്താനെതിരെ കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തി. 

ടീമിൽ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ച മലയാളി താരം സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ഇനിയും കാത്തിരിക്കേണ്ടിവരും. സൂപ്പർ എട്ടിലെ ആദ്യ പോരാട്ടത്തിൽ അഫ്ഗാനിസ്താനെ 47 റൺസിന് ഇന്ത്യ വീഴ്ത്തിയിരുന്നു.

28 പന്തിൽ 53 റൺസടിച്ച് സൂര്യകുമാർ യാദവും നാലോവറിൽ ഏഴു റൺസ് വഴങ്ങി മൂന്നു വിക്കറ്റുമായി ജസ്പ്രീത് ബുംറയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 

പ്ലേയിംഗ് ഇലവൻ

ഇന്ത്യ : രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഋഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ

ബംഗ്ലാദേശ്: തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാൻ്റോ(ക്യാപ്റ്റൻ), തൗഹിദ് ഹൃദോയ്, ഷാക്കിബുൽ ഹസൻ, മഹ്മൂദുല്ല, ജാക്കർ അലി, റിഷാദ് ഹൊസൈൻ, മഹേദി ഹസൻ, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ

Tags:    
News Summary - India batting against Bangladesh; No change in the team; Sanju still has to wait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.