പരമ്പര പിടിച്ച് പാകിസ്താൻ; മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് തോൽവി

റാവൽപിണ്ടി: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര 2-1ന് നേടി പാകിസ്താൻ. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായി രണ്ട് മത്സരം വിജയിച്ചാണ് ആതിഥേയർ പരമ്പര കൈക്കലാക്കിയത്. 36 റൺസിന്‍റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഷാൻ മസ്ഊദും സംഘവും മറികടക്കുകയായിരുന്നു. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് പാകിസ്താൻ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്നത്.

ഒന്നാം ഇന്നിങ്സിൽ 134 റൺസ് നേടിയ സൗദ് ഷക്കീലാണ് കളിയിലെ കേമൻ. ആകെ 19 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സാജിദ് ഖാൻ പരമ്പരയുടെ താരവുമായി. സ്കോർ: ഇംഗ്ലണ്ട് 267 & 112, പാകിസ്താൻ 344 & 37/1. മൂന്നിന് 24 എന്ന നിലയിലാണ് മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാൽ, 112 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 33 റൺസ് നേടിയ ജോ റൂട്ടാണ് ടോപ് സ്കോറർ.

സ്പിന്നർമാരായ നുഅ്മാൻ അലി ആറും സാജിദ് ഖാൻ നാലും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ബാറ്റുവീശിയ പാകിസ്താൻ 3.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ആറ് പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്താകാതെ ക്യാപ്റ്റൻ ഷാനാണ് വിജയം വേഗത്തിലാക്കിയത്.

Tags:    
News Summary - Pakistan thrash England to win Test series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.