ട്വന്‍റി20 ലോകകപ്പ്: ഒമാനെതിരെ നമീബിയക്ക് 110 റൺസ് വിജയലക്ഷ്യം

ബ്രിഡ്ജ്ടൗൺ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ് ബി മത്സരത്തിൽ ഒമാനെതിരെ നമീബിയക്ക് 110 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 19.4 ഓവറിൽ 109 റൺസിന് ഓൾ ഔട്ടായി. 39 പന്തിൽ 34 റൺസെടുത്ത ഖാലിദ് കെയ്‍ലാണ് ഓമാന്‍റെ ടോപ് സ്കോറർ.

നമീബിയയുടെ റൂബൻ ട്രംപൽമാൻ (നാലു ഓവറിൽ 21 റൺസ് വഴങ്ങി നാലു വിക്കറ്റ്), ഡേവിഡ് വീസ് (3.4 ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റ്) എന്നിവരുടെ ബൗളിങ്ങാണ് ഒമാനെ തകർത്തത്. 10 റൺസെടുക്കുന്നതിനിടെ ഒമാന് മൂന്നു മുൻനിര ബാറ്റർമാരെയും നഷ്ടമായി. മത്സരത്തിലെ ആദ്യ രണ്ട് പന്തിൽ തന്നെ ഓപ്പണർ കശ്യപ് പ്രജാപതിയെയും നായകൻ അഖിബ് ഇല്യാസിനെയും മടക്കി ട്രംപൽമാൻ നമീബിയക്ക് മികച്ച തുടക്കം നൽകി. തന്‍റെ രണ്ടാം ഓവറിൽ നസീം ഖുഷിയെയും (ആറു പന്തിൽ ആറ്) ട്രംപൽമാൻ പുറത്താക്കി. പിന്നീട് വന്ന സീഷാൻ മഖ്‌സൂദും (20 പന്തിൽ 22 റൺസ്), ഖാലിദും മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.

അയാൻ ഖാൻ (21 പന്തിൽ 15), മുഹമ്മദ് നദീം (10 പന്തിൽ ആറ്), മെഹ്റാൻ ഖാൻ (എട്ടു പന്തിൽ ഏഴ്), ഷക്കീൽ അഹ്മദ് (ഒമ്പത് പന്തിൽ 11), കലീമുല്ല (മൂന്നു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബിലാൽ ഖാൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. നമീബിയക്കായി ഗെർഹാർഡ് ഇറാസ്മസ് രണ്ടും ബെർണാഡ് ഷോൾട്സ് ഒരു വിക്കറ്റും നേടി. സന്നാഹ മത്സരത്തിൽ പാപ്വന്യൂഗിനിയെ മൂന്ന് വിക്കറ്റിന് ഒമാൻ പരാജയപ്പെടുത്തിയിരുന്നു.

Tags:    
News Summary - T20 World Cup: Namibia bowl out Oman for 109

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.