തിരുവനന്തപുരം: അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഒന്നാം ഇന്ത്യൻ അത്ലറ്റിക് ഗ്രാൻഡ്പ്രീ ഞായറാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. 200, 400,1500, 5000 മീ. ഓട്ടം, ലോങ് ജംപ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലായി 14 ഫൈനലുകളാണ് അരങ്ങേറുക.
വൈകീട്ട് 3.30ന് വനിതകളുടെ ലോങ്ജംപ് ഫൈനലോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. വനിതകളുടെ ഷോട്ട്പുട്ടിൽ ഒളിമ്പ്യനും ഹരിയാന സ്വദേശിയുമായ മൻപ്രീത് കൗർ ഇറങ്ങും. വനിതകളുടെ 200 മീറ്റർ ഫൈനലിൽ ഇന്ത്യൻ താരം ഹിമദാസ് ഇറങ്ങും. ഹിമയെ നേരിടാൻ കേരളതാരം പി.ഡി. അഞ്ജലിയും ട്രാക്കിലുണ്ടാകും.
പുരുഷന്മാരുടെ ലോങ് ജംപ് ഫൈനലിൽ കേരളത്തിനായി എം. ശ്രീശങ്കർ, വൈ. മുഹമ്മദ് അനീസ് എന്നിവർ ഇറങ്ങും. വനിതകളുടെ 400 മീറ്ററിൽ ഒളിമ്പ്യൻ എം.ആർ. പൂവമ്മ ഇറങ്ങും. മത്സരങ്ങൾ എ.എഫ്.ഐയുടെ യുട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. www.indianathletics.in വെബ്സൈറ്റിൽ ലിങ്ക് ലഭ്യമാണ്. എ.എഫ്.ഐ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് വിശിഷ്ടാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.