ദോഹ: ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികളൊഴുകിയെത്തിയത് അർജന്റീന-മെക്സികോ ഗ്രൂപ് പോരാട്ടം കാണാൻ. 88,966 പേരാണ് നവംബർ 26ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനെത്തിയതെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റിനോ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ലോകകപ്പിലെ ശരാശരി കാണികളുടെ എണ്ണം 52,760 ആണ്. ഫിഫ ഫാൻ ഫെസ്റ്റിവലിൽ 17 ലക്ഷം പേർ പങ്കാളികളായി. ഗ്രൂപ്പിൽ മുഴുവൻ മത്സരങ്ങളും ജയിച്ച ഒരു ടീം പോലുമില്ലായിരുന്നു. പ്രീക്വാർട്ടറിലേക്ക് എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ടീമുകളും യോഗ്യത നേടി എന്നതും ഇതാദ്യമാണ്. ആദ്യമായി ആഫ്രിക്കൻ ടീം സെമി ഫൈനലിലെത്തുകയും വനിത റഫറിമാർ കളി നിയന്ത്രിക്കുകയും ചെയ്ത ലോകകപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.