ശരിക്കും തരിച്ചിരുന്നുപോയി. എെന്ന ഫുട്ബാൾ കളിക്കാൻ പ്രേരിപ്പിച്ചയാളാണ് ഇല്ലാതായത്. '86ലെ ലോകകപ്പിനുശേഷം കാലുകൾക്ക് ഉന്മാദമേകിയ ശക്തിയായിരുന്നു മറഡോണ. അദ്ദേഹമാണ് മാഞ്ഞുപോയത്. അഞ്ചിലോ ആറിലോ പഠിക്കുേമ്പാഴായിരുന്നു എന്നെ മാറ്റിമറിച്ച ആ ലോകകപ്പ് നടക്കുന്നത്. വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ തിരൂരങ്ങാടിയിലെ ചേട്ടെൻറ വീട്ടിലിരുന്നായിരുന്നു ആ സ്വപ്നസമാന കളികൾ കണ്ടുതീർത്തത്. 25ഓളം പേരടങ്ങുന്ന സംഘം അർമാദമായി കൂടെയുണ്ടായിരുന്നു. കളി കണ്ടശേഷം ഫുട്ബാൾ പ്രാക്ടീസ്. അവിടെ മറഡോണയുടെ സ്കില്ലുകൾ അനുകരിക്കുകയായിരുന്നു എല്ലാവരും.
അന്ന് ആ ലോകകപ്പും മറഡോണയും സൃഷ്ടിച്ച ഓളം മറ്റൊരിക്കലും ഉണ്ടായിട്ടില്ല. എന്നെ ഞാനാക്കിയ, വളരെയധികം സ്വാധീനിച്ച മറഡോണയെപ്പോലെ മറ്റൊരു താരവും ഉണ്ടായിട്ടില്ല. ശരിക്കും ഫുട്ബാളിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയായിരുന്നു ഡീഗോ മറഡോണ. അതാണ് മറഡോണയുടെ കഴിവ്. അതുവരെ നമ്മുടെ ഓർമയിൽ, കളികളിലൂടെ ലൈവായി കണ്ട വൻ ഫുട്ബാൾ താരങ്ങൾ ഇല്ലായിരുന്നു. മറഡോണ ഹരമായി. ഒടുവിൽ '94ലെ വേൾഡ് കപ്പിൽ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് കളിയിൽനിന്ന് പുറത്തുപോയപ്പോൾ ഒരു യുഗമാണ് അവസാനിച്ചത്. കളിയോടുതന്നെ വിരക്തി തോന്നിപ്പോയി. പക്ഷേ, അത്തവണ കളിക്കിറങ്ങുേമ്പാൾ എല്ലാവർക്കും അറിയുമായിരുന്നു അവസാന കളിയായിരിക്കും അതെന്ന്.
കണ്ണൂരിലെ ചടങ്ങിൽ മറഡോണയോടൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത ഓർമയാണ്. തലേദിവസം ഹോട്ടലിലായിരുന്നു ഞങ്ങളും. ജനം ഹോട്ടലിന് മുന്നിൽ കൂടിനിന്ന് മുദ്രാവാക്യം വിളികളോടെ ഒരു നോക്കുകാണാൻ കാത്തുനിന്നിരുന്നു. ഞാനും ഇടക്കിടെ അദ്ദേഹത്തിെൻറ റൂമിലേക്ക് എത്തിനോക്കുമായിരുന്നു. തുറന്നില്ല. ഒടുവിൽ ഹോട്ടലിൽ നിന്ന് ചടങ്ങിനിറങ്ങുേമ്പാൾ തുറന്നുകിടന്ന വാതിൽപാളിയിലൂടെ ആകാംക്ഷയോടെ എത്തിനോക്കി. ഒടുവിൽ സ്റ്റേജിൽഅദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാൻ അവസരം കിട്ടി. മറക്കാനാവില്ല ആ നിമിഷങ്ങൾ. മരണം തീർത്തും ആകസ്മികമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.