ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ് തുടരുന്നു. ബ്രെൻറ്ഫോഡിനെ 2-0ത്തിന് തോൽപിച്ച സിറ്റി ഒന്നാം സ്ഥാനത്ത് ലീഡ് ഡസൻ പോയന്റാക്കി ഉയർത്തി. സിറ്റിക്ക് 24 കളികളിൽ 60 പോയന്റാണുളളത്. 22 മത്സരങ്ങളിൽ 48 പോയന്റുമായി ലിവർപൂളും 24 കളികളിൽ 47 പോയന്റോടെ ചെൽസിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സിറ്റിക്കായി റിയാദ് മെഹ്റസും കെവിൻ ഡിബ്രൂയ്നുമാണ് സ്കോർ ചെയ്തത്. ഗോൾമഴ പെയ്ത മത്സരങ്ങളിൽ ടോട്ടൻഹാമിനെ 3-2ന് സതാംപ്ടൺ വീഴ്ത്തിയപ്പോൾ ആസ്റ്റൺവില്ലയും ലീഡ്സ് യുനൈറ്റഡും ആറു ഗോൾ പങ്കിട്ട് പിരിഞ്ഞു. നോർവിച് സിറ്റി-ക്രിസ്റ്റൽ പാലസ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. രണ്ടുവട്ടം ലീഡ് നേടിയ ശേഷം അവസാന 10 മിനിറ്റിനിടെ രണ്ടു ഗോളുകൾ വഴങ്ങിയാണ് ടോട്ടൻഹാം തോൽവി വഴങ്ങിയത്.
സതാംപ്ടണിനായി അർമാൻഡോ ബ്രോഹ, മുഹമ്മദ് അൽയൂനുസി, ചെ ആഡംസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ യാൻ ബെഡ്നാരെക് (സെൽഫ്), ഹ്യൂങ് മിൻ സൺ എന്നിവരുടെ വകയായിരുന്നു ടോട്ടൻഹാമിന്റെ ഗോളുകൾ. ആസ്റ്റൺവില്ലക്കായി ജേക്കബ് റാംസി (2), ഫിലിപെ കുടീന്യോ എന്നിവരും ലീഡ്സിനായി ഡാനിയൽ ജെയിംസ് (2) ഡീഗോ ലോറന്റെ എന്നിവരും സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.