16 വർഷം നീണ്ട ജൈത്രയാത്രക്കൊടുവിൽ ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്നും പടിയിറങ്ങുേമ്പാൾ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ടീമിെൻറ സമീപകാല മോശം പ്രകടനങ്ങളും ബോർഡുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുമൊക്കെയാണ്. എന്നാൽ, പുതിയ കോച്ച്, റൊണാൾഡ് കൂമെെൻറ കീഴിൽ കളിക്കാൻ താൽപര്യമില്ലാത്തതും താരത്തിെൻറ പുതിയ നീക്കത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിക്കു പിന്നാലെ ടീമിൽ നിന്ന് പുറത്തായ കോച്ച് ക്വിക്കെ സെറ്റിയന് പകരക്കാരനായാണ് റൊണാൾഡ് കൂമെൻ എത്തിയത്. അദ്ദേഹം ടീമിെൻറ നായകനായ മെസ്സിയുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. 'ഇപ്പോൾ ക്ലബ്ബിന് അകത്തുള്ളതിനേക്കാൾ പുറത്തായതുപോലെയാണ് തനിക്ക് തോന്നുന്നതെന്ന്' മെസ്സി കോച്ചിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പിന്നാലെ കോച്ച് കൂമെൻ പറഞ്ഞ ചില കാര്യങ്ങളും പുറത്തുവന്നു. 'ഇനി മുതൽ മെസ്സിക്ക് ടീമിൽ പ്രത്യേക അവകാശങ്ങളുണ്ടാവില്ല. തന്നെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ഇനി മുതൽ ടീമിനെ കുറിച്ചുമാത്രം ചിന്തിച്ചാൽ മതിയെന്നും മെസ്സിയോട് കൂമാൻ പറഞ്ഞതായാണ് റിപ്പോർട്ട്. പുതിയ പരിശീലകെൻറ വാക്കുകളിൽ താരം കുപിതനായതായും ക്ലബ്ബിൽ തനിക്ക് മുകളിൽ ആരും വരുന്നത് മെസ്സിക്ക് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ടീം വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നുമാണ് സൂചന.
ബാഴ്സയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയ മെസ്സി പുതിയ തട്ടകമായി തെൻറ പഴയ ബോസ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെയാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മെസ്സിയുടെ പിതാവ് ജോർജ് മെസ്സി ഇംഗ്ലണ്ടിൽ എത്തിയതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.