ഈ ചാമ്പ്യൻസ് ലീഗിലെ ബെസ്റ്റ് ഗോൾ മെസ്സിയുടേത്? യുവേഫയെ ചോദ്യം ചെയ്ത് ആരാധകർ

കോവിഡ് കാലത്തെ ചാമ്പ്യൻസ് ലീഗിൽ 8-2ന് ബയേൺമ്യൂണിക്കിനോട് തോറ്റ് ബാഴ്സലോണ തകർന്നു തരിപ്പണമായപ്പോൾ, തോൽവിയുടെ ചൂണ്ടു വിരൽ നീണ്ടത് ക്യാപ്റ്റൻ ലയണൽ മെസ്സിക്കു നേരെയായിരുന്നു. ആ തോൽവിക്കൊടുവിൽ, മാനേജ്മെൻറിെൻറ നിലപാടുകളിൽ അസംതൃപ്തനായി ക്യാപ്റ്റൻ സ്പാനിഷ് ലീഗുതന്നെ വിടാനുള്ള ഒരുക്കത്തിലാണ്. നാണക്കേടുമായിട്ടാണ് മെസ്സി ലിസ്ബണിൽ നിന്ന് മടങ്ങിയതെങ്കിലും എല്ലാ ടൂർണമെൻറുകളിലുമെന്നപോലെ ഒരു കൈയൊപ്പുമായാണ് അർജൻറീനൻ താരം ടൂർണമെൻറ് വിട്ടത്.

ഈ ചാമ്പ്യൻസ് ലീഗിലെ മികച്ച പത്തുഗോളുകളിൽ 'ബെസ്റ്റ് ഗോൾ' എന്ന നേട്ടമാണ് മെസ്സി കൈവരിച്ചത്. യുവേഫ ഉന്നത സമിതിയാണ് നാപോളിക്കെതിരെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മെസ്സി നേടിയ ഗോൾ തെരഞ്ഞെടുത്തത്.

എന്നാൽ, ഈ ബഹുമതിക്ക് മെസ്സിയേക്കാൾ അർഹരായത് യുവൻറസിെൻറ ഡഗ്ലസ് കോസ്റ്റ, അജാക്സിെൻറ അകീം സിയാക്ക്, ലീപ്സിഗിെൻറ മാർഷ്യൽ സാബിറ്റ്സർ, ബയേൺ മ്യൂണിക്കിെൻറ സെർജ് നെബ്റി എന്നിവരിൽ ഒരാളായിരുന്നുവെന്നാണ് ഫുട്ബാൾ ആരാധകർ പ്രതികരിക്കുന്നത്. ഏതായാലും സമൂഹ മാധ്യമങ്ങളിൽ നല്ല ചർച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട് യുവേഫയുടെ തീരുമാനം. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.