ഓസീസ് ജയത്തിലേക്ക്

മെല്‍ബണ്‍: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആസ്ട്രേലിയക്ക് 280 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ്. ഓസീസിന്‍െറ ഒന്നാം ഇന്നിങ്സ് ടോട്ടലായ 551ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 271 റണ്‍സിന് പുറത്തായതോടെയാണ് ആതിഥേയര്‍ മികച്ച ലീഡ് സ്വന്തമാക്കിയത്. ഫോളോഓണ്‍ ഒഴിവാക്കിയത് സന്ദര്‍ശകര്‍ക്ക് ആശ്വാസമായി.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഇതോടെ, 459 റണ്‍സിന്‍െറ ലീഡാണ് ഓസീസിന് സ്വന്തമായത്. സ്റ്റീവന്‍ സ്മിത്ത് (70), മിച്ചല്‍ മാര്‍ഷ് (18) എന്നിവരാണ് ക്രീസിലുള്ളത്. ജോ ബേണ്‍സ് (4), ഡേവിഡ് വാര്‍ണര്‍ (17), ഉസ്മാന്‍ ഖവാജ (56) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി.

91ന് ആറ് എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണയില്‍ തിങ്കളാഴ്ച ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിനെ ഡാരന്‍ ബ്രാവോയും (81), കാര്‍ലോസ് ബ്രാത്വൈറ്റും (59) ചേര്‍ന്നാണ് കരകയറ്റിയത്. ഏഴാം വിക്കറ്റില്‍ 90 റണ്‍സിന്‍െറ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമേ ഇവര്‍ വഴിപിരിഞ്ഞുള്ളൂ. ബ്രാത്വൈറ്റ് പുറത്തായിട്ടും ബ്രാവോ ക്രീസില്‍ പൊരുതിനിന്നു. കെമര്‍ റോഷ് (22), ജെറോം ടെയ്ലര്‍ (15) എന്നിവര്‍ പുറത്തായശേഷം മാത്രമേ ബ്രാവോ മടങ്ങിയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.